ലക്നൗ: ബനാറസ് ഹിന്ദു സര്‍വ്വകലാശാല (ബിഎച്ച്യു) യില്‍ മുസ്ലിം പ്രൊഫസറെ നിയമിച്ചതില്‍ തുടരുന്ന പ്രതിഷേധത്തിനെതിരെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ഡോ. ദിനേശ് ശര്‍മ്മ. വിദ്യാഭ്യാസത്തിനു മതമില്ലെന്നും ഒരു അധ്യാപകനെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗ്രയില്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷദിന്റെ (എബിവിപി) ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാല നിയമനങ്ങള്‍ക്കെതിരെ എതിര്‍ക്കാം. അത് അധ്യാപകന്റെ യോഗ്യതകള്‍ക്ക് അനുസരിച്ചായിരിക്കണം. അല്ലാതെ, ജാതിയെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാകരുത്', അദ്ദേഹം വ്യക്തമാക്കി.
Also Read: 'സംസ്കൃതം പഠിപ്പിക്കാൻ മുസ്ലിം അധ്യാപകൻ വേണ്ട'; ബനാറസ് സർവ്വകലാശാലയിൽ വിദ്യാർത്ഥി സമരം
'ബിഎച്ച്യുവില് പോയി വിദ്യാര്‍ഥികളെ കണ്ട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കും. താന്‍ സംസ്കൃതം പഠിച്ചത് ഒരു മുസ്ലിം അധ്യാപകന്റെ കീഴില്‍ ആയിരുന്നെന്നും അതില്‍ ആക്ഷേപാര്‍ഹമായ തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎച്ച്യുവില് സംസ്കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനായ ഡോ. ഫിറോസ് ഖാനെ നിയമിച്ചതില്‍ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം ആണ് ഉയര്‍ത്തുന്നത്. സ്തോത്രങ്ങളും യഞ്ജങ്ങളും അനുഷ്ഠിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലും മറ്റു പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധക്കടലാക്കിയിരുന്നു.
'വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാല നിയമനങ്ങള്‍ക്കെതിരെ എതിര്‍ക്കാം. അത് അധ്യാപകന്റെ യോഗ്യതകള്‍ക്ക് അനുസരിച്ചായിരിക്കണം. അല്ലാതെ, ജാതിയെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാകരുത്', അദ്ദേഹം വ്യക്തമാക്കി.
Also Read: 'സംസ്കൃതം പഠിപ്പിക്കാൻ മുസ്ലിം അധ്യാപകൻ വേണ്ട'; ബനാറസ് സർവ്വകലാശാലയിൽ വിദ്യാർത്ഥി സമരം
'ബിഎച്ച്യുവില് പോയി വിദ്യാര്‍ഥികളെ കണ്ട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കും. താന്‍ സംസ്കൃതം പഠിച്ചത് ഒരു മുസ്ലിം അധ്യാപകന്റെ കീഴില്‍ ആയിരുന്നെന്നും അതില്‍ ആക്ഷേപാര്‍ഹമായ തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎച്ച്യുവില് സംസ്കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനായ ഡോ. ഫിറോസ് ഖാനെ നിയമിച്ചതില്‍ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം ആണ് ഉയര്‍ത്തുന്നത്. സ്തോത്രങ്ങളും യഞ്ജങ്ങളും അനുഷ്ഠിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലും മറ്റു പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധക്കടലാക്കിയിരുന്നു.