ശ്രീനഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ രാജ്യത്തെ എട്ട് വിമാനത്താവളങ്ങൾ അടച്ചു.മൂന്ന് മാസത്തേക്കാണ് വിമാനത്താവളങ്ങൾ അടച്ചത്. ലെ, ജമ്മു, ശ്രീനഗർ, ചണ്ഡീഗഡ്, ഷിംല, ധരംശാല, ഡെറാഡൂൺ, അമൃത്സർ എന്നീ വിമാനത്താവളങ്ങളാണ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നീണ്ട കാലത്തേക്ക് അടച്ചത്. പാകിസ്ഥാനിലെ ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽക്കോട്ട്, ഇസ്ളാമാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലെ സർവീസുകൾ പൂർണമായും നിർത്തിവെച്ചു. ഡൽഹി ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിൽ നിന്ന് ഈ എട്ട് താവളങ്ങളിലേക്കുള്ള 60 വിമാനസർവീസുകൾ റദ്ദ് ചെയ്തു. അടച്ചിട്ട വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന മേഖലകൾ വ്യോമ നിരോധന മേഖലയാണ് പ്രഖ്യാപിച്ചു.
ജമ്മു, ലേ, ശ്രീനഗർ വിമാനത്താവളങ്ങളിലെക്കുള്ള വിമാനങ്ങൾ തിരിച്ചു വിടുകയും യാത്രാവിമാനങ്ങൾ തടഞ്ഞു വെക്കുകയും ചെയ്തിരിക്കുകയാണ്. വ്യോമസേനയുടെ സുഗമമായ നീക്കത്തിന് വേണ്ടിയാണ് വിമാനത്താവളങ്ങൾ അടച്ചതെന്നാണ് റിപ്പോർട്ട്. ബുദ്ഗാമിൽ ഇന്ത്യൻ ജെറ്റ് തകർന്നു വീണതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനസർവീസുകൾ നിർത്തിവെക്കുകയും എട്ട് വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തത്.
ജമ്മു, ലേ, ശ്രീനഗർ വിമാനത്താവളങ്ങളിലെക്കുള്ള വിമാനങ്ങൾ തിരിച്ചു വിടുകയും യാത്രാവിമാനങ്ങൾ തടഞ്ഞു വെക്കുകയും ചെയ്തിരിക്കുകയാണ്. വ്യോമസേനയുടെ സുഗമമായ നീക്കത്തിന് വേണ്ടിയാണ് വിമാനത്താവളങ്ങൾ അടച്ചതെന്നാണ് റിപ്പോർട്ട്. ബുദ്ഗാമിൽ ഇന്ത്യൻ ജെറ്റ് തകർന്നു വീണതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനസർവീസുകൾ നിർത്തിവെക്കുകയും എട്ട് വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തത്.