ആപ്പ്ജില്ല

പെരുമാറ്റച്ചട്ട ലംഘനം: രാഹുലിനും ചാനലിനുമെതിരെ നടപടി

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന 18ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി രാഹുൽ ഹാജരാകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

TNN 14 Dec 2017, 7:44 am
ന്യൂഡൽഹി: ഗുജറാത്തിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഹുൽ ഗാന്ധി ചാനലിന് നൽകിയ അഭിമുഖം വിവാദമായി. ഗുജറാത്തിലെ പ്രാദേശിക ചാനൽ അഭിമുഖം സംപ്രേഷണം ചെയ്തതോടെ ദേശീയ മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കാൻ 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ബിജെപി രാഹുലിനെതിരെ രംഗത്ത് വന്നത്.
Samayam Malayalam election commission against rahul for interview in channel
പെരുമാറ്റച്ചട്ട ലംഘനം: രാഹുലിനും ചാനലിനുമെതിരെ നടപടി


നിയുക്ത കോൺഗ്രസ് ദേശീയാധ്യക്ഷൻ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ച് അവർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരാതി ലഭിച്ചതിന് പിന്നാലെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന 18ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി രാഹുൽ ഹാജരാകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയും കൂടെയുളളവരും ചേർന്ന് ചാനൽ അധികൃതരെ നിർബന്ധിച്ചാണ് അഭിമുഖം സംപ്രേഷണം ചെയ്യിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിനെതിരെ നടപടി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, പീയുഷ് ഗോയല്‍ എന്നിവര്‍ക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപരിപാടിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സംസാരിച്ചതും അരുണ്‍ ജയ്റ്റ്ലിയും പീയുഷ് ഗോയലും ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതും ചട്ടലംഘനമാണെന്ന് കോൺഗ്രസ് വാദിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്