ന്യൂഡല്‍ഹി: ബിഹാറിൽ മൂന്നുഘട്ടങ്ങളായി തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം ഒക്ടോബർ 28നും രണ്ടും മൂന്നും ഘട്ടങ്ങള്‍ നവംബർ മൂന്ന്, ഏഴ് തീയതികളിലുമായാണ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം വരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറയാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പോളിങ്ങ് ബുത്തുകളില്‍ 1,500 വോട്ടര്‍മാര്‍ക്ക് പകരം 1,000 പേര്‍ക്കാകും സൗകര്യമുണ്ടാകുക.
Also Read : 'കർഷകരുടെ പ്രതിഷേധം അനാവശ്യം'; ഫാം ബില്ലിനെ പിന്തുണച്ച് നിതീഷ് കുമാർ
കൊറോണ വൈറസ് വ്യാപനം കടുത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ബിഹാര്‍. ഒക്ടോബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഒന്നിലധികം ഘട്ടങ്ങളായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചനകള്‍.
കൊവിഡിന് പുറമെ പ്രളയ ഭീഷണികളും തരണം ചെയ്തുവേണം ബിഹാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തേണ്ടത്. ലോക്ക് ഡൗണിൽ ഉണ്ടായ തൊഴിൽ നഷ്ടവും പ്രവാസികളുടെ പുനരുദ്ധാരണവും അടക്കം നിതീഷ് കുമാറിന് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യം മുതലെടുക്കുവാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമവും ഫലം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതു ഫലംകണ്ടിരുന്നില്ല.
Also Read : Fact Check: മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരണം എന്ത് ?
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിന്റെ വിവാദമായ ഫാം ബില്ലിന് പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എത്തിയിരുന്നു. ബില്ലിനെതിരെ കർഷക പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന് പിന്തുണയുമായി നിതീഷ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന കർഷക പ്രതിഷേധം തീർത്തും അനാവശ്യമാണെന്ന് നിതീഷ് കുമാർ പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പോളിങ്ങ് ബുത്തുകളില്‍ 1,500 വോട്ടര്‍മാര്‍ക്ക് പകരം 1,000 പേര്‍ക്കാകും സൗകര്യമുണ്ടാകുക.
കൊറോണ വൈറസ് വ്യാപനം കടുത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ബിഹാര്‍. ഒക്ടോബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഒന്നിലധികം ഘട്ടങ്ങളായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചനകള്‍.
കൊവിഡിന് പുറമെ പ്രളയ ഭീഷണികളും തരണം ചെയ്തുവേണം ബിഹാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തേണ്ടത്. ലോക്ക് ഡൗണിൽ ഉണ്ടായ തൊഴിൽ നഷ്ടവും പ്രവാസികളുടെ പുനരുദ്ധാരണവും അടക്കം നിതീഷ് കുമാറിന് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യം മുതലെടുക്കുവാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമവും ഫലം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതു ഫലംകണ്ടിരുന്നില്ല.
Also Read : Fact Check: മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരണം എന്ത് ?
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിന്റെ വിവാദമായ ഫാം ബില്ലിന് പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എത്തിയിരുന്നു. ബില്ലിനെതിരെ കർഷക പ്രതിഷേധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന് പിന്തുണയുമായി നിതീഷ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന കർഷക പ്രതിഷേധം തീർത്തും അനാവശ്യമാണെന്ന് നിതീഷ് കുമാർ പറഞ്ഞു.