ന്യൂഡൽഹി: മെയ് 19 ന് ബംഗാളിൽ നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണത്തിന്റെ ഒരു ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറച്ചത്. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോക്കിടെ നടന്ന സംഘർഷത്തെ തുടർന്നാണ് കമ്മീഷൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്. പശ്ചിമ ബംഗാളിലെ സംഘർഷത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. നാളെ രാത്രി പത്ത് മണിക്ക് ശേഷം പ്രചാരണം നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. നോര്‍ത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്നഗർ, ബസിർഹത് തുടങ്ങി ഒമ്പത് മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബംഗാളിൽ അക്രമത്തിനിടെ പണ്ഡിതൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ചിലർ തകർത്തിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതെ സമയം തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.
ബംഗാളിൽ അക്രമത്തിനിടെ പണ്ഡിതൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ചിലർ തകർത്തിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതെ സമയം തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.