ആപ്പ്ജില്ല

ഇരട്ടപ്പദവി: എഎപി എംഎല്‍എമാര്‍ക്കെതിരെ വാദം തുടരാന്‍ തെര: കമ്മീഷന്‍

ആം ആദ്‍മി പാ‍ര്‍ട്ടിക്ക് വന്‍ തിരിച്ചടി

TNN 24 Jun 2017, 1:20 pm
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വഹിച്ചെന്ന പരാതിയില്‍ ‍‍ഡല്‍ഹിയിലെ 21 ആം ആദ്‍മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ വാദം കേള്‍ക്കുന്നത് തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. വരുമാനമുള്ള ഇരട്ടപ്പദവി വഹിച്ചു എന്ന കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കമ്മീഷന്‍റെ തീരുമാനം.
Samayam Malayalam election commission to continue hearing office of profit case against aap mlas
ഇരട്ടപ്പദവി: എഎപി എംഎല്‍എമാര്‍ക്കെതിരെ വാദം തുടരാന്‍ തെര: കമ്മീഷന്‍


ഇതുസംബന്ധിച്ചുള്ള വിചാരണ കമ്മീഷന്‍ ഓഗസ്‍റ്റില്‍ തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. വിചാരണയ്‍ക്കൊടുവില്‍ എംഎല്‍എമാരെ അയോഗ്യരാക്കണമോ എന്ന് കമ്മീഷന്‍ തീരുമാനിക്കും. എംഎല്‍എമാരുടെ ഇരട്ടപ്പദവി കഴിഞ്ഞ വര്‍ഷം സെപ്‍റ്റംബറില്‍ റദ്ദാക്കിയിരുന്നെങ്കിലും ഇത് വിചാരണയെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഡല്‍ഹി സര്‍ക്കാരിലെ എംഎല്‍എമാര്‍ പാര്‍ലമെന്‍ററി സെക്രട്ടറിമാര്‍ എന്ന പദവികൂടി വഹിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നാണ് പരാതി. ആ പദവി വഹിച്ചതിലൂടെ തങ്ങള്‍ നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടിവരും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാജിവെച്ച ജര്‍ണയില്‍ സിങ്ങിനെ വിചാരണയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2015 മാര്‍ച്ചിലാണ് എംഎല്‍എമാരെ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതേ വര്‍ഷം ജൂണില്‍ പാര്‍ലമെന്‍ററി സെക്രട്ടറി എന്നത് പ്രതിഫലം പറ്റുന്ന പദവി എന്നതിന്‍റെ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്‍തു. എന്നാല്‍ ഈ ബില്ലിന് അനുമതി നല്‍കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തയ്യാറായില്ല. തുടര്‍ന്നാണ് ഇവരുടെ നിയമം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്.

ലഫ്‍റ്റനന്‍റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അവ റദ്ദാക്കിയത്. എന്നാല്‍ അധിക ജോലി ചെയ്‍ത് സര്‍ക്കാരിനെ സഹായിക്കുകയാണ് എംഎല്‍എമാര്‍ ചെയ്‍തതെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‍മി പാര്‍ട്ടി തലവനുമായ അരവിന്ദ് കേജ്രിവാളിന്‍റെ വാദം.

Election Commission to continue hearing office of profit case against AAP MLAs

The EC has said that hearing will continue in office of profit case against AAP MLAs.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്