തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന അഞ്ചു സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധ വികാരം പ്രകടം. ഉത്തർ പ്രദേശിൽ വൻ ശക്തികളായിരുന്ന സമാജ്‌വാദി പാർട്ടിക്കും ബിഎസ്‌പിക്കും ഭരണം ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഏറെ കാലമായി ബിഎസ്‌പിയും സമാജ്‍വാദിയും മാറി മാറി ഭരിച്ചിരുന്ന യുപിയിൽ 14 വർഷങ്ങൾക്ക് ശേഷം ബിജെപിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന വൻ വിജയം മോദിയുടെ വിജയം തന്നെയാണെന്ന് ബിജെപി അവകാശപ്പെടുന്നു
ഉത്തർപ്രദേശിൽ ബിജെപി 309 സീറ്റുകൾ ഉറപ്പാക്കി. സമാജ്‌വാദി പാർട്ടി കോൺഗ്രസുമായി ചേർന്ന് ഭരണം തുടരാൻ ശ്രമിച്ചെങ്കിലും അതും തകരുന്ന കാഴ്‌ചയാണ് കണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം ഉറപ്പാക്കുന്നത്. 42 ശതമാനം വോട്ടു വിഹിതമാണ് ബിജെപി നേടിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. ബിജെപി 55 സീറ്റുകളിലും ഭരണകക്ഷിയായ കോൺഗ്രസ് 11 സീറ്റുകളിലും ആണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന് വൻ തകർച്ചയാണ് ഉത്തരാഖണ്ഡിൽ നേരിട്ടത്.
കിച്ച, ഹരിദ്വാർ റൂറൽ എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച മുഖ്യമന്ത്രി ഹരീഷ് റാവത് ഹരിദ്വാർ റൂറലിൽ മാത്രമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് നിലപാടുകളിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.
പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയ പ്രതീക്ഷയോടെ ആം ആദ്മി പഞ്ചാബിൽ പ്രചാരണം നടത്തിയിരുന്നെങ്കിലും 27 സീറ്റുകളിൽ മാത്രമാണ് അവർക്ക് മുന്നിട്ടു നില്‍ക്കാനായത്. പഞ്ചാബിൽ 67 സീറ്റുകളുമായി കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. ശിരോമണി അകാലിദൾ - ബിജെപി സഖ്യത്തിന് 23 സീറ്റുകളിൽ മുന്നിട്ടു നിൽക്കാനായി.ഭരണകക്ഷിയായ ശിരോമണി അകാലിദൾ - ബിജെപി ജനങ്ങൾക്കുള്ള അതൃപ്‌തിയും വ്യക്തമായിരിക്കുകയാണ്.
ഗോവയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. ഗോവയിൽ ഇപ്പോൾ കോൺഗ്രസിന് നേരിയ മുൻതൂക്കം ഉണ്ട്. മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 8 സീറ്റുകളിൽ കോൺഗ്രസും 7 സീറ്റുകളിൽ ബിജെപിയുമാണ് മുന്നിട്ടു നിൽക്കുന്നത്. മറ്റുള്ള പാർട്ടികൾ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്നതും മണിപ്പൂരിൽ തന്നെയാണ്. ബാക്കി നാല് സംസ്ഥാനങ്ങളിലും മൂന്നും നാലും സീറ്റുകളിൽ മറ്റുള്ളവർ മുന്നിട്ടു നിൽക്കുമ്പോൾ മണിപ്പൂരിൽ 10 സീറ്റുകളിൽ മറ്റുള്ളവർ മുന്നേറുന്നു.
Election result update: Anti incumbency trend strong in 5 state
Election result update: In all the five states anti incumbency became a trend. Ruling party could only make slight lead in Manipur.
ഉത്തർപ്രദേശിൽ ബിജെപി 309 സീറ്റുകൾ ഉറപ്പാക്കി. സമാജ്‌വാദി പാർട്ടി കോൺഗ്രസുമായി ചേർന്ന് ഭരണം തുടരാൻ ശ്രമിച്ചെങ്കിലും അതും തകരുന്ന കാഴ്‌ചയാണ് കണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം ഉറപ്പാക്കുന്നത്. 42 ശതമാനം വോട്ടു വിഹിതമാണ് ബിജെപി നേടിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. ബിജെപി 55 സീറ്റുകളിലും ഭരണകക്ഷിയായ കോൺഗ്രസ് 11 സീറ്റുകളിലും ആണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന് വൻ തകർച്ചയാണ് ഉത്തരാഖണ്ഡിൽ നേരിട്ടത്.
കിച്ച, ഹരിദ്വാർ റൂറൽ എന്നീ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച മുഖ്യമന്ത്രി ഹരീഷ് റാവത് ഹരിദ്വാർ റൂറലിൽ മാത്രമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് നിലപാടുകളിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.
പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയ പ്രതീക്ഷയോടെ ആം ആദ്മി പഞ്ചാബിൽ പ്രചാരണം നടത്തിയിരുന്നെങ്കിലും 27 സീറ്റുകളിൽ മാത്രമാണ് അവർക്ക് മുന്നിട്ടു നില്‍ക്കാനായത്. പഞ്ചാബിൽ 67 സീറ്റുകളുമായി കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. ശിരോമണി അകാലിദൾ - ബിജെപി സഖ്യത്തിന് 23 സീറ്റുകളിൽ മുന്നിട്ടു നിൽക്കാനായി.ഭരണകക്ഷിയായ ശിരോമണി അകാലിദൾ - ബിജെപി ജനങ്ങൾക്കുള്ള അതൃപ്‌തിയും വ്യക്തമായിരിക്കുകയാണ്.
ഗോവയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. ഗോവയിൽ ഇപ്പോൾ കോൺഗ്രസിന് നേരിയ മുൻതൂക്കം ഉണ്ട്. മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 8 സീറ്റുകളിൽ കോൺഗ്രസും 7 സീറ്റുകളിൽ ബിജെപിയുമാണ് മുന്നിട്ടു നിൽക്കുന്നത്. മറ്റുള്ള പാർട്ടികൾ ഏറ്റവും കൂടുതൽ മുന്നിൽ നിൽക്കുന്നതും മണിപ്പൂരിൽ തന്നെയാണ്. ബാക്കി നാല് സംസ്ഥാനങ്ങളിലും മൂന്നും നാലും സീറ്റുകളിൽ മറ്റുള്ളവർ മുന്നിട്ടു നിൽക്കുമ്പോൾ മണിപ്പൂരിൽ 10 സീറ്റുകളിൽ മറ്റുള്ളവർ മുന്നേറുന്നു.
Election result update: Anti incumbency trend strong in 5 state
Election result update: In all the five states anti incumbency became a trend. Ruling party could only make slight lead in Manipur.