ഡെറാഡൂണ്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ ഭരണം ഉറപ്പിച്ച് ബിജെപി. ഉത്തർപ്രദേശിന് പുറമെയാണ് ഉത്തരാഖണ്ഡിലും ബിജെപി സഖ്യം ഭരണം ഉറപ്പിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർട്ടി ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച നേടുന്നത്. 70 നിയമസഭ മണ്ഡലങ്ങളുള്ള സീറ്റിൽ 45 ഇടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. പ്രതിപക്ഷമായ കോൺഗ്രസിന് നിലവിൽ 25 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്. പാർട്ടി ഭരണം ഉറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇതുവരെ വിജയം ഉറപ്പിച്ചിട്ടില്ല. ധാമിയുടെ മണ്ഡലത്തിൽ ലീഡ് നില മാറിമറിയുകയാണ്. സിറ്റിങ് മുഖ്യമന്ത്രിമാർ തോൽക്കുന്ന പതിവാണ് ഉത്തരാഖണ്ഡിലുള്ളത്. ഇത്തവണ ഈ ചരിത്രവും മാറുമോയെന്ന് അറിയാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും.
Also Read : ചിത്രത്തിലേയില്ലാതെ പ്രിയങ്കാ ഗാന്ധി; അടിതെറ്റി കോണ്‍ഗ്രസ്
കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയും ഉത്തരാഖണ്ഡില്‍ ഭരണ തുടര്‍ച്ച നേടിയിട്ടില്ല. ഈ ചരിത്രം ഇത്തവണ ബിജെപി തിരുത്തുമെന്ന് ഉറപ്പായിരിക്കുയാണ്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഹരീഷ് റാവത്ത് ലാല്‍കുവാന്‍ മണ്ഡലത്തില്‍ ബിജെപിയുടെ മോഹന്‍ സിങ് ബീഷ്ടിന് പിന്നിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റ നേതാവാണ് ഹരീഷ് റാവത്ത്.
സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമേ ആയഉള്ളുവെങ്കിലു 10 മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇതിൽ കോൺഗ്രസിന്‍റെ നാരയൺ ദത്ത് തിവാരി ഒഴികെ മറ്റാർക്കും അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Also Read : പഞ്ചാബ് ജനത 'ചൂലെടുത്തു'; കോൺഗ്രസ് തകർന്നടിയുന്നു; ഭരണം ഉറപ്പിച്ച് ആം ആദ്മി
ഉത്തരാഖണ്ഡിന് പുറമെ ഉത്തർപ്രദേശിലും ബിജെപി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 270 സീറ്റുകളിലാണ് യുപിയിൽ ബിജെപി ലീഡ് ചെയ്യുന്നത്. എസ്പി 124 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി അഞ്ച് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് കേവലം മൂന്ന് സീറ്റികളിലാണ് മുന്നിൽ നിൽക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന പഞ്ചാബിൽ വൻ തിരിച്ചടിയാണ് പാർട്ടിയ്ക്ക് നേരിടേണ്ടി വന്നത്. ആം ആദ്മി പാർട്ടി 91 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 17 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
Also Read : ചിത്രത്തിലേയില്ലാതെ പ്രിയങ്കാ ഗാന്ധി; അടിതെറ്റി കോണ്‍ഗ്രസ്
കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഒരു പാര്‍ട്ടിയും ഉത്തരാഖണ്ഡില്‍ ഭരണ തുടര്‍ച്ച നേടിയിട്ടില്ല. ഈ ചരിത്രം ഇത്തവണ ബിജെപി തിരുത്തുമെന്ന് ഉറപ്പായിരിക്കുയാണ്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഹരീഷ് റാവത്ത് ലാല്‍കുവാന്‍ മണ്ഡലത്തില്‍ ബിജെപിയുടെ മോഹന്‍ സിങ് ബീഷ്ടിന് പിന്നിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റ നേതാവാണ് ഹരീഷ് റാവത്ത്.
സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമേ ആയഉള്ളുവെങ്കിലു 10 മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. ഇതിൽ കോൺഗ്രസിന്‍റെ നാരയൺ ദത്ത് തിവാരി ഒഴികെ മറ്റാർക്കും അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Also Read : പഞ്ചാബ് ജനത 'ചൂലെടുത്തു'; കോൺഗ്രസ് തകർന്നടിയുന്നു; ഭരണം ഉറപ്പിച്ച് ആം ആദ്മി
ഉത്തരാഖണ്ഡിന് പുറമെ ഉത്തർപ്രദേശിലും ബിജെപി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 270 സീറ്റുകളിലാണ് യുപിയിൽ ബിജെപി ലീഡ് ചെയ്യുന്നത്. എസ്പി 124 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി അഞ്ച് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് കേവലം മൂന്ന് സീറ്റികളിലാണ് മുന്നിൽ നിൽക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന പഞ്ചാബിൽ വൻ തിരിച്ചടിയാണ് പാർട്ടിയ്ക്ക് നേരിടേണ്ടി വന്നത്. ആം ആദ്മി പാർട്ടി 91 ഇടത്ത് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 17 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.