ആപ്പ്ജില്ല

ലഡാഖിൽ സേനകൾ പിന്നോട്ട്; സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ - ചൈന ധാരണ

ലഡാഖിലെ എല്ലാ സംഘര്‍ഷമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ചൈനയുമായുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

Samayam Malayalam 23 Jun 2020, 1:41 pm
ന്യൂഡൽഹി: ഇന്ത്യ - ചൈന സംഘര്‍ഷം നിലനിൽക്കുന്ന കിഴക്കൻ ലഡാഖിൽ നിന്ന് സേനകളെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്നലെ സേനാ കമാൻഡര്‍മാര്‍ തമ്മിൽ നടത്തിയ ചര്‍ച്ചയിൽ സ്വീകരിച്ച തീരുമാനമാണ് ഇരുരാജ്യങ്ങളം അംഗീകരിച്ചത്. ഇതോടെ ലഡാഖിലെ സംഘര്‍ഷമേഖലയിൽ നിന്ന് ഇരുസൈന്യങ്ങളും പിന്നോട്ടു മാറും.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


നിലവിൽ പാങോങ് തടാകതീരത്ത് ഇരുസൈന്യങ്ങളും മുഖാമുഖം നിലനിൽക്കുകയാണ്. ഗാൽവൻ താഴ്‍വര അടക്കമുള്ള മേഖലകളിൽ നിന്ന് ഇരുസൈന്യങ്ങളും പിന്നോട്ടു പോകും. ചൈനയുമായി നടന്ന ചര്‍ച്ചകള്‍ ഗുണം ചെയ്തെന്നും കിഴക്കൻ ലഡാഖിലെ എല്ലാ സംഘര്‍ഷ മേഖലകളിൽ നിന്നും പിന്നോട്ടു പോകുമെന്നും കരസേന അറിയിച്ചു. സമാനമായ രീതിയിൽ ചൈനീസ് സൈന്യവും ട്രൂപ്പുകളെ പിൻവലിക്കും. ഇതിനായുള്ള നടപടിക്രമങ്ങളം തീരുമാനിച്ചു.

Also Read: പിഎം കെയര്‍ ഫണ്ടിൽ നിന്നും ഒരുങ്ങുന്നത് 50,000 ഇന്ത്യൻ നിര്‍മ്മിത വെന്റിലേറ്ററുകള്‍

ഇരുരാജ്യങ്ങും തമ്മിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിൽ സേനാതലവൻ ജനറൽ മനോജ് മുകുന്ദ് നാരാവണേ ഇന്ന് ലഡാഖ് സന്ദര്‍ശിക്കാനിരിക്കേയാണ് സുപ്രധാന തീരുമാനം. 14 കോര്‍പ്സ് കമാൻഡറായ ലെഫ്റ്റൻൻ്റ് ജനറൽ ഹരീന്ദര‍് സിങും ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് മേജര‍് ജനറൽ ലിയു ലിനുമായി തിങ്കളാഴ്ച 11 മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ കിഴക്കൻ ലഡാഖ് മേഖലയിൽ നിലനിൽക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായാണ് സൈനികോദ്യോഗസ്ഥര്‍ തമ്മിൽ ചര്‍ച്ച നടത്തിയത്. "സൈന്യത്തെ പിൻവലിക്കാൻ ഇരുസൈന്യങ്ങളും പരസ്പം തീരുമാനിച്ചു. ലഡാഖിലെ എല്ലാ പ്രശ്നബാധിതമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഇവ ഇരുവിഭാഗങ്ങളും നടപ്പിലാക്കും." സൈനിക വൃത്തങ്ങള്‍ പറഞ്ഞു.


രണ്ട് മാസത്തിലേറെയയായി മേഖലയിൽ ചൈനീസ് കടന്നുകയറ്റം രൂക്ഷമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള ഗൽവാൻ താഴ്‍‍വരയിൽ നടന്ന ഇന്ത്യ ചൈന സംഘര്‍ഷത്തിൽ 20 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തര്‍ക്കത്തിനിടെ 43ഓളം ചൈനീസ് സൈനികര്‍ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്