ന്യൂഡൽഹി: റോബർട്ട് വാദ്രയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പം റോബർട്ട് വാദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത്. വാദ്രയെ ചോദ്യം ചെയ്യലിന് ഹാജരാക്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ഇന്നലെ ആറ് മണിക്കൂറോളം റോബർട്ട് വാദ്രയെ ഈഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് പാർലമെന്റിൽ റോബർട്ട് വാദ്രക്കെതിരായ എൻഫോഴ്‌സ്‌മെന്റ് കേസിൽ കോൺഗ്രസ് പ്രതിഷേധമുയർത്തിയേക്കും. ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
ലണ്ടനിൽ ബ്രയൻസ്റ്റൺ സ്‍ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദ്രയെ ചോദ്യം ചെയ്യുന്നത്. റോബർട്ട് വാദ്രക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആദ്യമായാണ് റോബർട്ട് വാദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.
ലണ്ടനിൽ ബ്രയൻസ്റ്റൺ സ്‍ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദ്രയെ ചോദ്യം ചെയ്യുന്നത്. റോബർട്ട് വാദ്രക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആദ്യമായാണ് റോബർട്ട് വാദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.