ആപ്പ്ജില്ല

സിഎഎയെ റൗലത്ത് നിയമത്തോട് ഉപമിച്ച് ഊര്‍മിള മതോണ്ഡകര്‍

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് നടത്തി പരിപാടിയിലാണ് ഊർമ്മിളയുടെ പരാമർശമുണ്ടായത്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ വർഷം തെറ്റായാണ് ഊർമ്മിള പ്രസംഗിച്ചത്.

Samayam Malayalam 31 Jan 2020, 8:16 pm
പൂനൈ։ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ ബ്രിട്ടീഷ് ഭരണകാലത്തെ റൗലത്ത് നിയമത്തോട് ഉപമിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഊര്‍മിള മതോണ്ഡകര്‍. വ്യാഴാഴ്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ഊര്‍മ്മിള വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍, പ്രസംഗത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ വര്‍ഷം തെറ്റുകയും ചെയ്തു.
Samayam Malayalam Urmila Matondkar
സിഎഎയെ റൗലത്ത് നിയമത്തോട് ഉപമിച്ച് ഊര്‍മിള മതോണ്ഡകര്‍


''1919ല്‍ രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഇന്ത്യയില്‍ അസ്വസ്ഥതകള്‍ പടരുകയാണെന്നും അത് യുദ്ധത്തിന് ശേഷം കൂടുതല്‍ തീവ്രമായെന്നും ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. അതോടെ അവര്‍ റൗലത്ത് നിയമം ഇവിടെ ആവിഷ്കരിച്ചു'' ഊര്‍മ്മിള പ്രസംഗിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കരിനിയമങ്ങളാണ് സിഎഎയും റൗലത്ത് നിയമവും എന്നും അവര്‍ പറഞ്ഞു.

Also Read: നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല։ ശിക്ഷ പാട്യാല കോടതി സ്റ്റേ ചെയ്തു

അതേസമയം, രണ്ടാം ലോകമഹായുദ്ധം നടന്നത് 1939നും 45നും മധ്യത്തിലാണ്. ഇതാണ് ഊര്‍മ്മിള തെറ്റിച്ച് പറ‍ഞ്ഞത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയത്തിന്റെ പേരില്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുവാനും വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടവില്‍ വയ്ക്കാനും ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരം നല്‍കുന്നതായിരുന്നു റൗലത്ത് നിയമം. ഇതിനെയാണ് സിഎഎയുമായി ഊര്‍മ്മിള ഉപമിച്ചത്.

മഹാത്മ ഗാന്ധി ഇന്ത്യയുടെ മാത്രം നേതാവായിരുന്നില്ല മുഴുവന്‍ ലോകത്തിന്റെയും നേതാവാണെന്നും എന്നേ സംബന്ധിച്ചിടത്തോളം ഹിന്ദു മതത്തില്‍ ഏറ്റവും വിശ്വാസമുണ്ടായിരുന്നത് ആര്‍ക്കാണെന്ന് തിരഞ്ഞാല്‍ അത് ഗാന്ധിക്കായിരുന്നു എന്നാല്‍ അദ്ദേഹത്തെ വധിച്ചത് മുസ്ലീമോ സിഖോ ആയിരുന്നില്ല അയാളും ഒരു ഹിന്ദുവായിരുന്നു. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ഊര്‍മ്മിള പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പാണ് ഊര്‍മ്മിള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസില്‍ പ്രവേശിച്ച ഊര്‍മ്മിള മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു. ഇതോടെയായിരുന്നു രാജി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്