ന്യൂഡൽഹി: ജെറ്റ് എയർവേസ് മുൻ ചെയർമാൻ നരേഷ് ഗോയലിനേയും ഭാര്യ അനിതയേയും മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. വിദേശത്തേക്ക് പോകാനെത്തിയ ഇരുവരേയും ഇമിഗ്രേഷൻ വിഭാഗം തടയുകയായിരുന്നു. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജെറ്റ് എയർവേസ് പ്രതിസന്ധി സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ 1.2 ശതകോടി ഡോളറിന്റെ കടമാണ് ജെറ്റ് എയർവേസിനുള്ളത്. ജീവനക്കാർക്കും എണ്ണ കമ്പനികൾക്കും കോടിക്കണക്കിന് രൂപയാണ് കമ്പനി നൽകാനുള്ളത്. ഏപ്രിൽ 17 മുതൽ ജെറ്റ് എയർവേസ് സർവ്വീസ് നർത്തിവെച്ചനിലയിലാണ്.
കടംവീട്ടാതെ രാജ്യംവിടാനൊരുങ്ങിയ നരേഷ് ഗോയലിനെയും ഭാര്യയേയും തടഞ്ഞു
ജെറ്റ് എയർവേസ് പ്രതിസന്ധി സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ 1.2 ശതകോടി ഡോളറിന്റെ കടമാണ് ജെറ്റ് എയർവേസിനുള്ളത്.
Samayam Malayalam 25 May 2019, 7:46 pm
ഹൈലൈറ്റ്:
- ഇരുവർക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
- ഇമിഗ്രേഷൻ വിഭാഗമാണ് ഇരുവരെയും തടഞ്ഞത്
- പ്രതിസന്ധി സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു