ആപ്പ്ജില്ല

ഇമ്രാൻ ഖാനിൽ പ്രതീക്ഷയില്ല; മുൻ പാക് എംഎൽഎ അഭയം തേടി ഇന്ത്യയിൽ

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ആരോപിച്ചാണ് പാക് മുൻ എംഎൽഎയും കുടുംബവും ഇന്ത്യയുടെ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

Samayam Malayalam 10 Sept 2019, 2:04 pm
ചണ്ഡിഗഡ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ അംഗവും മുൻ എംഎൽഎയുമായ ബൽദേവ് കുമാറും (43) കുടുംബവും രാഷ്ട്രയ അഭയം തേടി ഇന്ത്യയിൽ. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദു, സിഖ് നേതാക്കളെ കൊലപ്പെടുത്തുകയാണെന്നും ബൽദേവ് കുമാർ പറയുന്നു. ബൽദേവ് കുമാറും ഭാര്യ ഭാവനയും രണ്ട് മക്കളും ഒരു മാസത്തിലേറെയായി പാകിസ്ഥാനിലെ ഖന്ന പട്ടണത്തിലാണ് കഴിഞ്ഞു വന്നിരുന്നത്. ഖൈബർ പക്തൂൺഖ്വ അസംബ്ലിയിലെ സംവരണ സീറ്റായ ബാരികോട്ടിൽനിന്നുള്ള എംഎൽഎ ആയിരുന്നു ബൽദേവ് കുമാർ.
Samayam Malayalam pak mla


ഫ്ലാറ്റുടമകളെ പെരുവഴിയിലാക്കരുത്: മരട് നഗരസഭ പ്രമേയം പാസാക്കി

ന്യൂനപക്ഷങ്ങൾ പാകിസ്ഥാനിൽ സുരക്ഷിതരല്ല അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. നേതാക്കളെ ഉന്നംവെച്ചാണ് ഇപ്പോൾ ആക്രമണം നടക്കുന്നത്. താൻ രണ്ട് വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്നെന്നും ബൽദേവ് കുമാർ പറഞ്ഞു. താൻ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ലെന്ന് ബൽദേവ് കുമാർ പറഞ്ഞു. തനിക്ക് സുരക്ഷ ഒരുക്കി തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുകയാണെന്നും ബൽദേവ് വ്യക്തമാക്കി.

കൊച്ചി മെട്രോ ലാഭത്തിലേയ്ക്ക്; പ്രവർത്തനലാഭം കിട്ടുന്നതായി കെഎംആർഎൽ

തന്റെ മാതാവും കുടുംബവും പാകിസ്ഥാനിലാണുള്ളത്. സിഖ്, ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്ക് കുടേയേറി പാർക്കണമെന്ന ആഗ്രഹവുമായി കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളിൽ നിർബന്ധിത മതം മാറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 31നാണ് താനും കുടുംബവും ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സിഖ് എംഎൽഎയെ കൊലപ്പെടുത്തിയ കേസിൽ ബൽദേവ് കുമാറിനെതിരെ 2016ൽ കേസെടുത്തിരുന്നു.

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസീലാൻഡ് പ്രധാനമന്ത്രി

പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകനും പ്രൊവിൻഷ്യൽ എസംബ്ലിയിൽനിന്നും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത എംഎൽഎയുമായ സർദ്ദാർ സോറൻ സിങാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്