ജലന്ധർ: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തങ്ങൾക്കു ലഭിച്ച പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് കായിക താരങ്ങളുടെ മുന്നറിയിപ്പ്, വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് കർഷകരും പരിശീലകരും വ്യക്തമാക്കി.
ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്, ഒളിംപിക് സ്വർണ്ണമെഡൽ ജേതാവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ ചീമ, മുൻ ഹോക്കി ക്യാപ്റ്റൻ രാജ്ബിർ കൗര്‍ എന്നിവരാണ് നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പഞ്ചാബിലെ കായിക താരങ്ങൾക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും തിരികെ നൽകുമെന്നാണ് മുന്നറിയിപ്പ്.
Also Read: സമരരംഗത്ത് 500ലധികം സംഘടനകൾ; ചർച്ചയ്ക്കുള്ള കേന്ദ്രത്തിൻ്റെ ക്ഷണം നിരസിച്ച് കർഷകർ
150ൽ അധികം പുരസ്കാരങ്ങൾ മടക്കി നൽകുമെന്നാണ് കായികതാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ വിവാദ നിയമം പിൻവലിക്കണമെന്ന് പഞ്ചാബിൽ നിന്നുള്ള കലാകാരന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ദിൽജിത് ജോസഞ്ജ്, ഹര്‍ഭജൻ, തുടങ്ങിയവര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ആരംഭിച്ചു. ഡൽഹി വിഗ്യാൻ ഭവനിൽ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയൽ തുടങ്ങിയവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ക്ക് ഓരോ സമയം നൽകിയാണ് കൂടിക്കാഴ്ച.
ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്, ഒളിംപിക് സ്വർണ്ണമെഡൽ ജേതാവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ ചീമ, മുൻ ഹോക്കി ക്യാപ്റ്റൻ രാജ്ബിർ കൗര്‍ എന്നിവരാണ് നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പഞ്ചാബിലെ കായിക താരങ്ങൾക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും തിരികെ നൽകുമെന്നാണ് മുന്നറിയിപ്പ്.
Also Read: സമരരംഗത്ത് 500ലധികം സംഘടനകൾ; ചർച്ചയ്ക്കുള്ള കേന്ദ്രത്തിൻ്റെ ക്ഷണം നിരസിച്ച് കർഷകർ
150ൽ അധികം പുരസ്കാരങ്ങൾ മടക്കി നൽകുമെന്നാണ് കായികതാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ വിവാദ നിയമം പിൻവലിക്കണമെന്ന് പഞ്ചാബിൽ നിന്നുള്ള കലാകാരന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ദിൽജിത് ജോസഞ്ജ്, ഹര്‍ഭജൻ, തുടങ്ങിയവര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ആരംഭിച്ചു. ഡൽഹി വിഗ്യാൻ ഭവനിൽ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയൽ തുടങ്ങിയവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ക്ക് ഓരോ സമയം നൽകിയാണ് കൂടിക്കാഴ്ച.