ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 രോഗബാധ വൻതോതിലാണ് വര്‍ദ്ധിക്കുന്നത്. നിലവിൽ രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കർണാടകയാണ്. രാജ്യത്തെ തന്നെ ഏറ്റവുമധികം രോഗ ബാധിതരുള്ള നഗരവും ബെംഗളൂരുവാണ്. രണ്ടാം തരംഗത്തിൽ ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം ഇരുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, മേയ് 17ന് ശേഷം മാത്രമേ ബെംഗളൂരുവിൽ കേസുകള്‍ കുറയുകയൊള്ളുവെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മലയാളികള്‍ ഏറെ താമസിക്കുന്ന നഗരത്തിൽ വൈറസ് ബാധ പെരുകുന്നത് സംസ്ഥാനത്തേയും ആശങ്കയിലാക്കിയിരുന്നു.
Also Read : സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 65 മരണങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) കമ്പ്യൂട്ടർ, ഡാറ്റാ സയൻസസ് വകുപ്പ് നടത്തിയ പഠനത്തിലാണ് വൈറസ് ബാധ ഒരാഴ്ച കൂടി നീണ്ട് നിൽക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ മിറർ ആണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.
മേയ് 17ാം തീയതിയോടെ ബെംഗളൂരു നഗരത്തിൽ കേസുകള്‍ അതിന്റെ പാരമ്യത്തിൽ എത്തിയേക്കുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഇതുവരെ നഗരത്തിൽ മാത്രം 14,000 ആളുകളാണ് മരിച്ചിരിക്കുന്നത്.
രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തിൽ കര്‍ണാടകത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് അഞ്ചിന് അമ്പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറഞ്ഞത് രണ്ട് ആഴ്ച വരെ കര്‍ണാടകത്തിൽ ഈ പീക്ക് വര്ദ്ധിച്ചിരിക്കുമെന്ന് ഡോ. ഗിരിധര ആര് ബാബു വ്യക്തമാക്കി.
രോഗബാധ ഉയരുന്ന സമയത്ത് കേസുകളുടെ എണ്ണം സംബന്ധിച്ച് ഞാൻ വ്യക്തമായ സൂചന നൽകില്ല, എന്നാൽ പരിശോധന പരിഗണിക്കാതെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉയർച്ച കാണുമെന്ന് അവര്‍ പറഞ്ഞു. നേരത്തെ രാജ്യത്തെ രോഗബാധ മേയ് ഏഴിന് ശേഷം കുറയുമെന്ന് ഒരു പഠനം വന്നിരുന്നു.
Also Read : സംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 65 മരണങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) കമ്പ്യൂട്ടർ, ഡാറ്റാ സയൻസസ് വകുപ്പ് നടത്തിയ പഠനത്തിലാണ് വൈറസ് ബാധ ഒരാഴ്ച കൂടി നീണ്ട് നിൽക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ മിറർ ആണ് ഈ പഠനം പുറത്തുവിട്ടിരിക്കുന്നത്.
മേയ് 17ാം തീയതിയോടെ ബെംഗളൂരു നഗരത്തിൽ കേസുകള്‍ അതിന്റെ പാരമ്യത്തിൽ എത്തിയേക്കുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഇതുവരെ നഗരത്തിൽ മാത്രം 14,000 ആളുകളാണ് മരിച്ചിരിക്കുന്നത്.
രോഗബാധ വര്‍ദ്ധിച്ച സാഹചര്യത്തിൽ കര്‍ണാടകത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് അഞ്ചിന് അമ്പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറഞ്ഞത് രണ്ട് ആഴ്ച വരെ കര്‍ണാടകത്തിൽ ഈ പീക്ക് വര്ദ്ധിച്ചിരിക്കുമെന്ന് ഡോ. ഗിരിധര ആര് ബാബു വ്യക്തമാക്കി.
രോഗബാധ ഉയരുന്ന സമയത്ത് കേസുകളുടെ എണ്ണം സംബന്ധിച്ച് ഞാൻ വ്യക്തമായ സൂചന നൽകില്ല, എന്നാൽ പരിശോധന പരിഗണിക്കാതെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉയർച്ച കാണുമെന്ന് അവര്‍ പറഞ്ഞു. നേരത്തെ രാജ്യത്തെ രോഗബാധ മേയ് ഏഴിന് ശേഷം കുറയുമെന്ന് ഒരു പഠനം വന്നിരുന്നു.