ന്യൂഡൽഹി: കേരളാ എക്സ്പ്രസിൽ യാത്രചെയ്ത നാലുപേർ കനത്ത ചൂടിനെത്തുടർന്ന് മരിച്ചു. കനത്ത ചൂടിനെത്തുടർന്ന് ഇവർ ട്രെയിനിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ഒപ്പം യാത്രചെയ്തിരുന്നവർ പറഞ്ഞു. ആഗ്രയിൽനിന്നും യാത്രതിരിച്ച തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 68 അംഗ യാത്രാ സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. ട്രെയിൽ ഝാൻസി സ്റ്റേഷനിലെത്തിയപ്പോൾ മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. എസ് 8, എസ് 9 കോച്ചുകളിൽ യാത്രചെയ്യുകയായിരുന്നവരാണ് മരിച്ചത്. വാരണാസിയും ആഗ്രയും സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു ഇവർ.
തീവണ്ടി ആഗ്ര സ്റ്റേഷനിൽനിന്നും വിട്ടയുടനെ യാത്രക്കാർക്ക് ശ്വാസതടസ്സവും ശാരീരിക ആസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അവശരായ യാത്രക്കാർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ചൂട് 48 ഡിഗ്രിയിലേക്ക് കടന്നിരുന്നു.
തീവണ്ടി ആഗ്ര സ്റ്റേഷനിൽനിന്നും വിട്ടയുടനെ യാത്രക്കാർക്ക് ശ്വാസതടസ്സവും ശാരീരിക ആസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അവശരായ യാത്രക്കാർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ചൂട് 48 ഡിഗ്രിയിലേക്ക് കടന്നിരുന്നു.