ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെപ്പിലെ വ്യാജവാർത്തകൾ തടയുന്നതിനായി സമൂഹമാധ്യമങ്ങളുടെ മേധാവികളുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ച നടത്തുന്നു. ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഗൂഗിൾ, ഷെയർചാറ്റ്, ടിക് ടോക്ക് എന്നിവയുടെ മേധാവിമാരുമായാണ് കൂടിക്കാഴ്ച. വ്യാജവാർത്തകളുടെ പ്രചരണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടിക്കാഴ്ച. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ഗ്രീവൻസ് ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകാലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ബോധവത്കരണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടും. രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നിലപാട് കടുപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് പാർട്ടികളും സ്ഥാനാർത്ഥികളും ചെലവഴിച്ച തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കുന്ന തുകയിൽ ഉൾപ്പെടുത്തും. സോഷ്യൽ മീഡിയ വഴി നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.
തെരഞ്ഞെടുപ്പുകാലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ബോധവത്കരണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടും. രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നിലപാട് കടുപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് പാർട്ടികളും സ്ഥാനാർത്ഥികളും ചെലവഴിച്ച തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കുന്ന തുകയിൽ ഉൾപ്പെടുത്തും. സോഷ്യൽ മീഡിയ വഴി നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.