ആപ്പ്ജില്ല

കർണാടകയിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ പിടിച്ചെടുത്തു

ആർആർ നഗർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് അനന്തകുമാർ പറഞ്ഞു.

Samayam Malayalam 9 May 2018, 4:27 pm
ബെംഗലൂരു: കർണാടകയിലെ ആർആർ മണ്ഡലത്തിൽ നിന്ന് 10000 വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കുന്ന സമയത്താണ് തിരിച്ചറിയൽ കാർഡുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജീവ്‌ കുമാറാണ് പത്ര സമ്മേളനത്തിൽ ഇത് അറിയിച്ചത്.
Samayam Malayalam fake voter ids


മഞ്‌ജുള എന്ന് പേരുള്ള വ്യക്തിയുടെ ജാലഹള്ളിയിലെ അപ്പാര്‍ട്ട്‍മെന്‍റില്‍ നിന്നാണ് തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തത്. അപ്പാര്‍ട്ട്‍‍മെന്‍റ് ഉടമ ആർആർ നഗർ എംഎൽഎ മണിരത്നയുടെ അനുയായിയാണ്‌. വ്യാജ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസും ബിജെപിയും പരസ്‌പരം പഴിചാരി രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ പറഞ്ഞു. സംഭവം ബിജെപിയുടെ നാടകമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ആർആർ നഗർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് അനന്തകുമാർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്