ആപ്പ്ജില്ല

പ്രതിഷേധം തണുപ്പിക്കാൻ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രം; ബില്ലിൽ ഒപ്പുവയ്‌ക്കരുതെന്ന ആവശ്യവുമായി രാഷ്‌ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികളുടെ കത്ത്

കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് 18 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ഇതിനിടെ റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Samayam Malayalam 22 Sept 2020, 12:43 am
ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് ശക്തമാകുന്ന പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചതിന് പിന്നാലെ കർഷക ബില്ലിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് 18 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.
Samayam Malayalam farmer bill 2020 latest updates 18 opposition parties writes letter to president ramnath kovind
പ്രതിഷേധം തണുപ്പിക്കാൻ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രം; ബില്ലിൽ ഒപ്പുവയ്‌ക്കരുതെന്ന ആവശ്യവുമായി രാഷ്‌ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികളുടെ കത്ത്


Also Read: മഹാരാഷ്‌ട്രയിൽ 15,738 പുതിയ കേസുകളും 344 മരണവും

"കത്തിൽ ഒപ്പ് വെക്കാതെ തിരിച്ചയക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ, അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിൻ്റെ കോവിദിൽ ജനാധിപത്യം മൃഗീയമായി കൊല്ലപ്പെട്ടു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള രാഷ്‌ട്രീയ പാർട്ടികളിൽ ഉൾപ്പെടുന്നവരാണ് തങ്ങൾ" - എന്നും കത്തിൽ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നുണ്ട്.

കരിനിയമങ്ങൾ നിയമങ്ങൾ ആകാതിരിക്കാൻ ഭരണഘടനാപരവും ധാർമികവുമായ അധികാരം ഉപയോഗിക്കണം. ഇങ്ങനെയുള്ള സുപ്രധാന വിഷയങ്ങളിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ തേടുകയും കേൾക്കുകയും വേണം. അവ ഉൾക്കൊള്ളാനുള്ള മനസും ഉണ്ടാകണം. സ്വതന്ത്രമായി ഭയവും ആശങ്കയുമില്ലാതെ അവകാശങ്ങൾ രേഖപ്പെടുത്താനും പങ്കുവെയ്‌ക്കാനുമുള്ള അവകാശം തകർക്കപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. വിവാദമായ കാർഷിക ബില്ലിനെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ വൻ പ്രക്ഷോഭത്തിന് അഹ്വാനം നൽകി. സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിവാദങ്ങൾ ശക്തമാകുമ്പോൾ ബില്ലിനെ അനുകൂലിക്കുകയാണ് കേന്ദ്രം. കർഷകർക്ക് ഉത്‌പന്നങ്ങൾ വേഗത്തിൽ വിറ്റഴിക്കാൻ സഹായകമാകുന്നതാണ് ബില്ലുകളെന്നാണ് നരേന്ദ്ര മോദി സർക്കാർ വ്യക്തമാക്കുന്നത്.

Also Read: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ സ്വദേശിയുൾപ്പെടെ രണ്ട് ഭീകരരെ എൻഐഎ പിടികൂടി

അതിനിടെ പ്രതിഷേധം ശക്തമായതോടെ റാബി വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. 50 മുതൽ 300 രൂപവരെയാണ് താങ്ങുവില വർധിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടെ ഗോതമ്പിൻ്റെ താങ്ങുവില 50 രൂപയും ചനയുടേത് 250 രൂപയിലധികവും വർധിപ്പിക്കും. പരിപ്പിൻ്റേത് 300 രൂപയിലധികം വർധിക്കുമ്പോൾ കടുകിൻ്റെ താങ്ങുവില 225 രൂപ കൂടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്