ന്യൂഡൽഹി: "പോലീസ് എന്നെ നിരവധി തവണ മർദ്ദിച്ചു. ഞങ്ങൾക്കുനേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തികൊണ്ട് എന്റെ ശരീരം മുഴുവൻ അടികിട്ടി." സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിലെ കർഷകനാണ് ഇത് പറയുന്നത്. എൻഡിടിവിയോടാണ് സുഖ്ദേവ് സിങ് ഇക്കാര്യം പങ്കുവെച്ചത്.
കർഷകർക്കൊപ്പം പ്രതിഷേധിക്കുമ്പോൾ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ല. പോലീനെതിരെ കല്ലെറിയുകയോ മുദ്രാവാക്യം മുഴക്കുകയോ താൻ ചെയ്തിട്ടില്ലെന്ന് സുഖ്ദേവ് സിങ് പറഞ്ഞു. ഡൽഹിയിൽ കർഷക സമരം പുരോഗമിക്കവെ സുഖ്ദേവിനെ പോലീസ് ലാത്തികൊണ്ടടിക്കുന്ന ചിത്രം വൈറലായിരുന്നു.
രാഷ്ട്രീയ നേതാക്കൾ അടക്കം അനേകം പേർ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ സുഖ്ദേവിന് മർദ്ദനമേറ്റില്ലെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. നുണപ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു ബിജെപിയുടെ വാദം.
കർഷകർക്കൊപ്പം പ്രതിഷേധിക്കുമ്പോൾ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ല. പോലീനെതിരെ കല്ലെറിയുകയോ മുദ്രാവാക്യം മുഴക്കുകയോ താൻ ചെയ്തിട്ടില്ലെന്ന് സുഖ്ദേവ് സിങ് പറഞ്ഞു. ഡൽഹിയിൽ കർഷക സമരം പുരോഗമിക്കവെ സുഖ്ദേവിനെ പോലീസ് ലാത്തികൊണ്ടടിക്കുന്ന ചിത്രം വൈറലായിരുന്നു.
രാഷ്ട്രീയ നേതാക്കൾ അടക്കം അനേകം പേർ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ സുഖ്ദേവിന് മർദ്ദനമേറ്റില്ലെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. നുണപ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു ബിജെപിയുടെ വാദം.