ആപ്പ്ജില്ല

ഫാം ബില്ലുകൾക്കെതിരെ കർഷകരുടെ ദേശീയ പ്രക്ഷോഭം ഇന്ന്

വിവിധ കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

Samayam Malayalam 25 Sept 2020, 7:47 am
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഫാം ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭം ഇന്ന്. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രതിഷേധം ബന്ദ് ആയിമാറുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലും ജന്തർമന്ദറിലും കർഷക സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലി നടക്കും.
Samayam Malayalam Farmers protest AFP 1200
കർഷകരുടെ പ്രതിഷേധം (ഫയൽ ചിത്രം)


Also Read: എന്താണ് കാര്‍ഷിക ബിൽ? എന്തുകൊണ്ടാണ് ഇതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?

പഞ്ചാബിൽ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമരം ആരംഭിച്ചിട്ടുണ്ട്. ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ ഫാം ബില്ലിനെതിരെ ദിവസങ്ങളായി സമരം നടന്നു വരുന്നുണ്ട്. കർണ്ണാടകത്തിലും ഇന്ന് പ്രതിഷേധം നടക്കും. രാവിലെ 11 മണിക്ക് മൈസൂരു സർക്കിളിൽ സമരക്കാരെത്തും. സംസ്ഥാന ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിയതിനേയും കർഷകർ എതിർക്കുന്നുണ്ട്.

അതേസമയം, കോൺഗ്രസ് 28 ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 2 ന് കർഷക തൊഴിലാളി രക്ഷാ ദിനമായി ആചരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 ന് കർണ്ണാടകത്തിൽ ബന്ദ് നടത്തുമെന്ന് കർണാടക ഫാർമേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: 'കർഷകരുടെ പ്രതിഷേധം അനാവശ്യം'; ഫാം ബില്ലിനെ പിന്തുണച്ച് നിതീഷ് കുമാർ

അതേസമയം, കർഷകരുടെ സമരം അനാവശ്യമാണെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നും ബീഹാർ മുഖ്യമന്ത്രി ആരോപിച്ചു. ഫാം ബില്ലുകളെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ ചിലർ പലതും പറയുകയാണെന്നാണ് നിതീഷ് കുമാർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്