ആപ്പ്ജില്ല

ഡൽഹിയിൽ നടന്ന കർഷക സമരം അവസാനിപ്പിച്ചു

ബിജെപി സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് പതിനായിത്തോളം കർഷകർ അണിനിരന്നത്

Samayam Malayalam 3 Oct 2018, 10:05 am
ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ കർഷക സമരം അവസാനിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വീണ്ടും വ്യാപിപ്പിക്കുമെന്നും കർഷകർ അറിയിച്ചു.
Samayam Malayalam sdfsdefws


ബിജെപി സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് പതിനായിത്തോളം കർഷകർ അണിനിരന്നത്. കാർഷിക ഉൽപ്പന്നങ്ങളുടെ ന്യായവില നിശ്ചയിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകർ മാർച്ച് നടത്തിയത്. എന്നാൽ ഡൽഹി അതിർത്തിയിൽ സമരക്കാരെ പോലീസ് തടഞ്ഞതോടെ വൻ സംഘർഷങ്ങൾക്ക് വഴിയൊരുക്കി. ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും നൂറോളം കർഷകർക്ക് പരിക്കേറ്റു.

കർഷക സമരം പിടിവിട്ട് പോകുമെന്ന സാഹചര്യത്തിൽ ഇന്നലെ ഉച്ചയോടെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ് നാഥ് സിങ് സമര നേതാക്കളുമായി ചർച്ച നടത്തി. കർഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും നടപ്പിലാക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും സമരം തുടരുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് കർഷക സമരം അവസാനിച്ചതായി നേതാക്കൾ അറിയിച്ചത്. ഇപ്പോഴും ഒരു സംഘം കർഷകർ സമരം തുടരുകയാണ്. പോലീസുകാർ തകർത്ത തങ്ങളുടെ ട്രാക്ടർ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്