ആപ്പ്ജില്ല

കര്‍ഷക പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും; നടപടികൾ ഇങ്ങനെ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമ ഭേദഗതിയിൽ ഇന്നലെ കേന്ദ്രാഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.

Samayam Malayalam 9 Dec 2020, 9:01 am
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമ ഭേദഗതിയിൽ ഇന്നലെ കേന്ദ്രാഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
Samayam Malayalam farmers protest rahul gandhi and opposition leaders meet president of india
കര്‍ഷക പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും; നടപടികൾ ഇങ്ങനെ



രാഹുൽ ഗാന്ധി അടക്കം പ്രധാന നേതാക്കള്‍

ഇന്ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവനിൽ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. പ്രതിനിധി സംഘത്തിൽ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാകുമുണ്ടാകുക. കൊവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചു പേര്‍ക്ക് മാത്രമേ രാഷ്ട്രപതി ഭവൻ അനുമതി നൽകിയിരിക്കുന്നത്. 11 പാര്‍ട്ടികളാണ് അനുമതി തേടി എത്തിയത്.

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കും

പുതിയ നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും പുതിയ കാര്‍ഷിക നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റില്‍ പാസാക്കിയതെന്നും പ്രതിപക്ഷം രാഷ്ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കും. സെപ്റ്റംബറിലാണ് ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയത്.

ഇന്ന് തീരുമാനമെടുക്കും

കര്‍ഷക പ്രക്ഷോഭത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളിൽ കര്‍ഷക സംഘടനകള്‍ ഉച്ചയ്ക്ക് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവാദ നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് കേന്ദ്രത്തിന്റെ നിലപാടിനെ തുടര്‍ന്ന് ഇന്ന് കൃഷിമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ച പിൻവലിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറച്ചു നിന്നു.

ചര്‍ച്ചയ്ക്ക് 13 കര്‍ഷക നേതാക്കള്‍

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചയിൽ 13 കർഷക നേതാക്കളാണ് പങ്കെടുത്തിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി വൈകിയും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനിൽക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കളും അറിയിച്ചു. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ രേഖാമൂലം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൈമാറാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും, കൂടുതല്‍ ഭേദഗതികള്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും അറിയിച്ചു. സമാധാനപരമായി പ്രക്ഷോഭം നയിക്കുന്ന നേതാക്കളെ അഭിനന്ദിക്കുകയൂം ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് സിംഖുവിൽ യോഗം

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമത്തില്‍ കൂടുതല്‍ ഭേദഗതികളും, ചില ഉറപ്പുകളും കേന്ദ്രം നല്‍കുമെന്നാണ് സൂചന. നിര്‍ദേശങ്ങളില്‍ കര്‍ഷക സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്