ഔറംഗാബാദ്: 450 കിലോഗ്രാം ഉള്ളി വിറ്റിട്ട് രവീന്ദ്ര മദികർ എന്ന കർഷകന് കിട്ടിയത് 175 രൂപ... വിശ്വാസം വരുന്നില്ലേ...?അതേ ഈ കർഷകനും ഇതേ ഷോക്കിലാണ്. ഔറംഗാബാദിൽ ഉള്ളിവില അവിശ്വസനീയമാം വിധം താഴുകയാണ്. ഇവിടെ ഒരു കിലോഗ്രാം ഉള്ളിക്ക് ഇപ്പോൾ 50 പൈസ മാത്രമാണ് വില. "കർഷകർ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പലപ്പോഴും ഞാൻ സംശയിച്ചിട്ടുണ്ട്. എന്നാൽ എനിക്കും ഇപ്പോൾ ആത്മഹത്യ ചെയ്യാനാണ് തോന്നുന്നത്". മുപ്പതുകാരനായ രവീന്ദ്ര മദികർ പറയുന്നു.
മറാത് വാദയിലെ ഉള്ളിയുടെ ഏറ്റവും വലിയ ഹോൾ സെയിൽ മാർക്കറ്റാണ് ലസൂർ. ഇവിടെ ഉള്ളിവില ഇപ്പോൾ 50 പൈസയായത്. മികച്ച നിലവാരമുള്ള ഉള്ളിക്ക് കിലോയ്ക്ക് 5 രൂപയാണ് വില. ഉൽപ്പാദനം കൂടിയതിനെ തുടർന്നാണ് വില ഇങ്ങനെ കുത്തനെ കുറയുന്നത്. മിക്ക കർഷകർക്കും ഉൽപ്പാദിപ്പിക്കുന്ന ഉള്ളി സ്റ്റോക് ചെയ്യാനുള്ള കഴിവില്ല.
ഒരു ഏക്കറിന് 50,000 രൂപ മുതൽ 80,000 രൂപ വരെ മുടക്കിയാണ് പലരും കൃഷിയിറക്കുന്നത്. മുടക്കുമുതൽ പോലും തിരികെ കിട്ടുന്നില്ലെന്ന് കൃഷിക്കാർ പറയുന്നു. വരൾച്ച കാരണം കരിമ്പ് കൃഷിയും മറ്റും ചെയ്ത കർഷകർ പോലും ഉള്ളികൃഷിയിലേക്ക് തിരിയുകയായിരുന്നു. ആവശ്യവും ഉൽപ്പാദനവും തമ്മിലുള്ള അനുപാതം ശരിയാവാത്തതാണ് വിലത്തകർച്ചക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.
മറാത് വാദയിലെ ഉള്ളിയുടെ ഏറ്റവും വലിയ ഹോൾ സെയിൽ മാർക്കറ്റാണ് ലസൂർ. ഇവിടെ ഉള്ളിവില ഇപ്പോൾ 50 പൈസയായത്. മികച്ച നിലവാരമുള്ള ഉള്ളിക്ക് കിലോയ്ക്ക് 5 രൂപയാണ് വില. ഉൽപ്പാദനം കൂടിയതിനെ തുടർന്നാണ് വില ഇങ്ങനെ കുത്തനെ കുറയുന്നത്. മിക്ക കർഷകർക്കും ഉൽപ്പാദിപ്പിക്കുന്ന ഉള്ളി സ്റ്റോക് ചെയ്യാനുള്ള കഴിവില്ല.
ഒരു ഏക്കറിന് 50,000 രൂപ മുതൽ 80,000 രൂപ വരെ മുടക്കിയാണ് പലരും കൃഷിയിറക്കുന്നത്. മുടക്കുമുതൽ പോലും തിരികെ കിട്ടുന്നില്ലെന്ന് കൃഷിക്കാർ പറയുന്നു. വരൾച്ച കാരണം കരിമ്പ് കൃഷിയും മറ്റും ചെയ്ത കർഷകർ പോലും ഉള്ളികൃഷിയിലേക്ക് തിരിയുകയായിരുന്നു. ആവശ്യവും ഉൽപ്പാദനവും തമ്മിലുള്ള അനുപാതം ശരിയാവാത്തതാണ് വിലത്തകർച്ചക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.