മുംബൈ: വജ്രവ്യാപാരി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പിടിച്ചെടുത്ത 125 ഏക്കർ ഭൂമി തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി കർഷകർ. മഹരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ കർഷകരാണ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങുന്നത്. പിഎൻബി തട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദി ഒളിവിലാണ്. ഭൂമി തിരിച്ചു പിടിക്കുന്നതിന്‍റെ ഭാഗമായി 200 ഓളം കർഷകർ ട്രാക്ടറുകളുമായി എത്തി നിലം ഉഴുതു.
നീരവ് മോദി തുച്ഛമായ വിലക്കാണ് തങ്ങളിൽ നിന്ന് ഭൂമി വാങ്ങിയതെന്ന് കർഷകർ പറയുന്നു. ഏക്കറിന് 15000 രൂപ മാത്രമേ നീരവ് നൽകിയുള്ളൂവെന്ന് അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ കര്‍ഭാരി ഗാവ്ലി വ്യക്തമാക്കി. സർക്കാർ ഏറ്റെടുക്കുന്ന ഈ പ്രദേശത്തെ ഭൂമിക്ക് ഏക്കറിന് 20 ലക്ഷം നൽകുമ്പോഴാണ് ഈ തട്ടിപ്പ്. നീരവ് മോദിയുടെ ഫയർസ്റ്റാർ കമ്പനിയാണ് കർഷകരെ വഞ്ചിച്ചത്.
നീരവ് മോദി തുച്ഛമായ വിലക്കാണ് തങ്ങളിൽ നിന്ന് ഭൂമി വാങ്ങിയതെന്ന് കർഷകർ പറയുന്നു. ഏക്കറിന് 15000 രൂപ മാത്രമേ നീരവ് നൽകിയുള്ളൂവെന്ന് അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ കര്‍ഭാരി ഗാവ്ലി വ്യക്തമാക്കി. സർക്കാർ ഏറ്റെടുക്കുന്ന ഈ പ്രദേശത്തെ ഭൂമിക്ക് ഏക്കറിന് 20 ലക്ഷം നൽകുമ്പോഴാണ് ഈ തട്ടിപ്പ്. നീരവ് മോദിയുടെ ഫയർസ്റ്റാർ കമ്പനിയാണ് കർഷകരെ വഞ്ചിച്ചത്.