ജലന്ധര്‍: ജലന്ധര്‍ രൂപതയിലെ വൈദികനും മലയാളിയുമായ ഫാ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‍മോര്‍ട്ടം ചെയ്യും. അമൃത്സറിലെ വൈദികന്‍റെ സഹോദരനും മറ്റ് ബന്ധുക്കളും ഉടന്‍ ദസൂയിലെത്തിയ ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
ഇന്നലെയാണ് ഫാ കുര്യാക്കോസ് കാട്ടുതറ(62)യെ ദസൂയിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റ്‍മോര്‍ട്ടം ചെയ്യാന്‍ പാടുള്ളൂവെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഢനക്കേസില്‍ സാക്ഷിയും ഫാ കുര്യാക്കോസ്. കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനു പിന്നാലെ ഇദ്ദേഹത്തെ ജലന്ധര്‍ രൂപത കൗൺസിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
വൈദികന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തെത്തിയ സഹപ്രവര്‍ത്തക സി അനുപമ പറഞ്ഞു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടന്ന നിലപാടിസ്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. ബിഷപ്പിൻ്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായും ആലപ്പുഴ എസ് പിയ്ക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് ഫാ കുര്യാക്കോസ് കാട്ടുതറ(62)യെ ദസൂയിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റ്‍മോര്‍ട്ടം ചെയ്യാന്‍ പാടുള്ളൂവെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഢനക്കേസില്‍ സാക്ഷിയും ഫാ കുര്യാക്കോസ്. കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനു പിന്നാലെ ഇദ്ദേഹത്തെ ജലന്ധര്‍ രൂപത കൗൺസിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
വൈദികന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച് രംഗത്തെത്തിയ സഹപ്രവര്‍ത്തക സി അനുപമ പറഞ്ഞു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടന്ന നിലപാടിസ്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. ബിഷപ്പിൻ്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായും ആലപ്പുഴ എസ് പിയ്ക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.