അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനെതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബിപ്ലബ് ദേബിനെതിരെ ഭാര്യ നീതി വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തെന്നായിരുന്നു സന്ദേശം. ബിപ്ലബ് ദേബിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള രേഖ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ അനുപം പോൾ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയലാക്കോടുകൂടിയുള്ള നീക്കമാണ് സന്ദേശത്തിനു പിന്നിലെന്ന് ബിപ്ലബ് ദേബിന്റെ ഭാര്യ നീതി ഫേസ്ബുക്കിൽ പറഞ്ഞു. തങ്ങൾക്കെതിരെ നടക്കുന്നത് വൃത്തികെട്ട അപവാദ പ്രചരണമാണെന്ന് നീതി വ്യക്തമാക്കി. തന്റെ വ്യക്തിത്വത്തെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണിതെന്നും നീതി പറഞ്ഞു.
ഡൽഹിയിൽനിന്നുള്ള ഒരാൾ ഭാര്യക്കെതിരെ ഫയൽ ചെയ്ത വിവാഹമോചന ഹർജിയുടെ പകർപ്പാണ് പ്രചരിച്ചതെന്ന് അഡ്വക്കേറ്റ് അശ്വിനി ജാ വ്യക്തമാക്കി. ഇതിന് ത്രിപുര മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. ടിസ് ഹസാരി കോടതിയിലാണ് ഈ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് അശ്വിനി ജായെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അനുപം പോളിനെതിരെ മാനനഷ്ടത്തിനും ഗൂഢാലോചനയ്ക്കും കേസ് ചുമത്തിയതായി ത്രിപുര പോലീസ് വ്യക്തമാക്കി. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ കള്ളൻ, ഭിക്ഷക്കാരൻ എന്നിങ്ങനെ വിശേഷിപ്പിച്ചതിന് അനുപമിനെതിരെ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഡൽഹിയിൽനിന്നുള്ള ഒരാൾ ഭാര്യക്കെതിരെ ഫയൽ ചെയ്ത വിവാഹമോചന ഹർജിയുടെ പകർപ്പാണ് പ്രചരിച്ചതെന്ന് അഡ്വക്കേറ്റ് അശ്വിനി ജാ വ്യക്തമാക്കി. ഇതിന് ത്രിപുര മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. ടിസ് ഹസാരി കോടതിയിലാണ് ഈ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് അശ്വിനി ജായെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അനുപം പോളിനെതിരെ മാനനഷ്ടത്തിനും ഗൂഢാലോചനയ്ക്കും കേസ് ചുമത്തിയതായി ത്രിപുര പോലീസ് വ്യക്തമാക്കി. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ കള്ളൻ, ഭിക്ഷക്കാരൻ എന്നിങ്ങനെ വിശേഷിപ്പിച്ചതിന് അനുപമിനെതിരെ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി.