ഇന്ത്യ കണ്ട ഏറ്റവും ധീരനായ സൈനികമേധാവിയായിരുന്നു മാർഷൽ സാം മനേക്ഷാ. ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ എന്ന പദവിയിലെത്തിയ ആദ്യ വ്യക്തി. ഇന്ത്യന്‍ സൈനിക പദവിയുടെ ഫൈവ് സ്റ്റാര്‍ റാങ്ക് നല്‍കുന്നതാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവി. 1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തില്‍ ഭാരതത്തിന് നിര്‍ണായക വിജയം ഉറപ്പാക്കിയത് സാം ബഹാദൂറിന്‍റെ തന്ത്രങ്ങളായിരുന്നു. കര, നാവിക, വ്യോമ വിഭാഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തി അന്ന് അദ്ദേഹം നയിച്ച യുദ്ധം പാക്കിസ്ഥാനെ ഞെട്ടിച്ചത് തെല്ലെന്നും അല്ല. ബംഗ്ലാദേശിന്‍റെ പിറവിക്ക് വഴിതെളിച്ച 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലും സാം മനേക്‌ഷാ തന്‍റെ കരുത്ത് തെളിയിച്ചിട്ടുണ്ട്.
ഡോക്ടറാവാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു സാം മനേക്ഷാ. എന്നാല്‍ പിന്നീട് സൈന്യത്തിലൂടെ രാജ്യസേവനത്തിന്‍റെ പാതയില്‍ എത്തി.1969 ല്‍ രാജ്യത്തിന്‍റെ 8-ാമത് കരസേനാ മേധാവിയായി ചുമതലയേറ്റു. 13 ദിവസം കൊണ്ട് സൈനികരെ ഉപയോഗിച്ച് ബംഗ്ലാദേശിനെ മോചിപ്പിച്ച മുഖ്യ സൂത്രധാരനായിരുന്നു സാം മനേക്ഷാ. നാലുദശാബ്ദം നീണ്ട സൈനിക സേവനത്തിനിടയില്‍ ഇന്ത്യക്ക് വേണ്ടി നിരവധി യുദ്ധങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. രണ്ടാം ലോകയുദ്ധത്തിലും അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ പ്രധാനമായിരുന്നു.
ധീരതയുടെ പര്യായമായിരുന്നു സാം മനേക്ഷാ. സിതാങ് പാലത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജപ്പാനെതിരെ സൈന്യത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. മുന്നില്‍നിന്ന് നയിച്ച സാമിന് ഏഴുതവണ വെടിയേറ്റു. എന്നിട്ടും പിന്മാറാതെ സൈനികര്‍ക്ക് പ്രചോദനമേകി അദ്ദേഹം കൂടെ നിന്നു. അവസാനം വരെ പേരാടി പാലത്തിന്‍റെ നിയന്ത്രണം ഇയാള്‍ സ്വന്തമാക്കി. അന്ന് മനേക്ഷായെ അംഗീകരിക്കാന്‍ ഡിവിഷണല്‍ കമാണ്ടര്‍ നേരിട്ട് യുദ്ധമേഖലയില്‍ എത്തിയിരുന്നു. 7 വെടിയുണ്ടകളുമായി ആശുപത്രിയിലെത്തിയ അദ്ദേഹം തന്‍റെ കമാന്‍റിനോട് പറഞ്ഞ വാക്കുകള്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. തന്നെയൊരു കഴുത തൊഴിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക് 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1914 ഏപ്രില്‍ 3ന് പാഴ്‌സികളായ ഹോര്‍മുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി അമൃത്‌സറിലായിരുന്നു സാം ജനിച്ചത്. പഞ്ചാബ് ആന്റ് ഷെര്‍വുഡ് കോളേജില്‍നിന്ന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായി. ഡിസ്റ്റിങ്ഷനോടെയാണ് പരീക്ഷ പാസായത്. പിന്നീട് ലണ്ടനില്‍ പോയി മെഡിസിന്‍ പഠിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാന്‍ പ്രായമായില്ലെന്ന് പറഞ്ഞ് അച്ഛന്‍ അവരുടെ ആഗ്രഹം നിരസിച്ചു.
പിന്നീടാണ് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ പ്രവേശന പരീക്ഷയെഴുതിയ സാം വിജയിച്ചു. 1932 ഒക്‌ടോബര്‍ 1 ന് ഡെറാഡൂണില്‍ 40 കേഡറ്റുകളുടെ ആദ്യബാച്ചില്‍ അങ്ങനെ സാം തന്‍റെ സൈനിക ജീവിതം ആരംഭിച്ചു.
2008 ജൂണ്‍ 27ന് ആണ് അദ്ദേഹം ഈ ലേകത്തോട് വിട പറഞ്ഞത്. 94ാം വയസില്‍ ആണ് അദ്ദേഹം മരണപ്പെടുന്നത്. തമിഴ്‌നാട്ടിലെ വെല്ലിങ്ടണില്‍ വെച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്.
ഡോക്ടറാവാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു സാം മനേക്ഷാ. എന്നാല്‍ പിന്നീട് സൈന്യത്തിലൂടെ രാജ്യസേവനത്തിന്‍റെ പാതയില്‍ എത്തി.1969 ല്‍ രാജ്യത്തിന്‍റെ 8-ാമത് കരസേനാ മേധാവിയായി ചുമതലയേറ്റു. 13 ദിവസം കൊണ്ട് സൈനികരെ ഉപയോഗിച്ച് ബംഗ്ലാദേശിനെ മോചിപ്പിച്ച മുഖ്യ സൂത്രധാരനായിരുന്നു സാം മനേക്ഷാ. നാലുദശാബ്ദം നീണ്ട സൈനിക സേവനത്തിനിടയില്‍ ഇന്ത്യക്ക് വേണ്ടി നിരവധി യുദ്ധങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. രണ്ടാം ലോകയുദ്ധത്തിലും അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ പ്രധാനമായിരുന്നു.
ധീരതയുടെ പര്യായമായിരുന്നു സാം മനേക്ഷാ. സിതാങ് പാലത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജപ്പാനെതിരെ സൈന്യത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. മുന്നില്‍നിന്ന് നയിച്ച സാമിന് ഏഴുതവണ വെടിയേറ്റു. എന്നിട്ടും പിന്മാറാതെ സൈനികര്‍ക്ക് പ്രചോദനമേകി അദ്ദേഹം കൂടെ നിന്നു. അവസാനം വരെ പേരാടി പാലത്തിന്‍റെ നിയന്ത്രണം ഇയാള്‍ സ്വന്തമാക്കി. അന്ന് മനേക്ഷായെ അംഗീകരിക്കാന്‍ ഡിവിഷണല്‍ കമാണ്ടര്‍ നേരിട്ട് യുദ്ധമേഖലയില്‍ എത്തിയിരുന്നു. 7 വെടിയുണ്ടകളുമായി ആശുപത്രിയിലെത്തിയ അദ്ദേഹം തന്‍റെ കമാന്‍റിനോട് പറഞ്ഞ വാക്കുകള്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. തന്നെയൊരു കഴുത തൊഴിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക് 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1914 ഏപ്രില്‍ 3ന് പാഴ്‌സികളായ ഹോര്‍മുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി അമൃത്‌സറിലായിരുന്നു സാം ജനിച്ചത്. പഞ്ചാബ് ആന്റ് ഷെര്‍വുഡ് കോളേജില്‍നിന്ന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായി. ഡിസ്റ്റിങ്ഷനോടെയാണ് പരീക്ഷ പാസായത്. പിന്നീട് ലണ്ടനില്‍ പോയി മെഡിസിന്‍ പഠിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാന്‍ പ്രായമായില്ലെന്ന് പറഞ്ഞ് അച്ഛന്‍ അവരുടെ ആഗ്രഹം നിരസിച്ചു.
പിന്നീടാണ് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ പ്രവേശന പരീക്ഷയെഴുതിയ സാം വിജയിച്ചു. 1932 ഒക്‌ടോബര്‍ 1 ന് ഡെറാഡൂണില്‍ 40 കേഡറ്റുകളുടെ ആദ്യബാച്ചില്‍ അങ്ങനെ സാം തന്‍റെ സൈനിക ജീവിതം ആരംഭിച്ചു.
2008 ജൂണ്‍ 27ന് ആണ് അദ്ദേഹം ഈ ലേകത്തോട് വിട പറഞ്ഞത്. 94ാം വയസില്‍ ആണ് അദ്ദേഹം മരണപ്പെടുന്നത്. തമിഴ്‌നാട്ടിലെ വെല്ലിങ്ടണില്‍ വെച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്.