കോലാർ (Karnataka): ദളിത് ബാലൻ വിഗ്രഹത്തിൽ സ്പർശിച്ചതിന് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി നാട്ടുകാർ (Dalit Boy Fine). കർണാടകത്തിലെ കോലാർ ജില്ലയിൽ ഉള്ളേരഹള്ളിയിലാണ് സംഭവം. ഗ്രാമദേവതയായ ഭൂതമ്മയുടെ വിഗ്രഹത്തിലെ മെയ്യാഭരണത്തിൽ തൊട്ടതിനാണ് നാട്ടുകാരുടെ പ്രാകൃത നടപടി (Bhootamma Idol). സംഭവത്തിൽ മുൻ പഞ്ചായത്ത് മെമ്പർ നാരായണസ്വാമി, വെങ്കടേശപ്പ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ ഭർത്താവ് തുടങ്ങിയവർക്കെതിരെ പോലീസ് കേസെടുത്തു. എൻഐഎയുടെ ഏറ്റവും വലിയ നീക്കം, റെയ്ഡ് 13 സംസ്ഥാനങ്ങളിൽ, 100ഓളം എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് വിഗ്രഹം പുറത്തെടുത്ത് ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടെ, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന പത്താം ക്ലാസുകാരൻ ഭൂതമ്മ വിഗ്രഹം ഘടിപ്പിച്ചിരിക്കുന്ന ദണ്ഡിലും പിന്നാലെയെത്തിയ സിദിരണ്ണ വിഗ്രഹത്തിലും സ്പർശിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വെങ്കടേശപ്പ കുട്ടിയെ വിളിച്ച് ചോദ്യം ചെയ്തു. പിറ്റേദിവസം ഗ്രാമത്തിലെ മുതിർന്നവർ കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി വിഗ്രഹം അശുദ്ധമായെന്ന് പറയുകയും ശുദ്ധീകരണത്തിനും പെയിൻ്റ് അടിക്കാനുമായി 60,000 രൂപ വേണമെന്നു ആവശ്യപ്പെടുകയുമായിരുന്നു.
തങ്ങൾ ദിവസക്കൂലിക്കാരാണെന്നും ഇത്ര വലിയ തുക നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും മാതാവ് അധികാരികളെ അറിയിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളാൻ നാട്ടുകാർ തയ്യാറായില്ല. വിവരമറിഞ്ഞ അംബേദ്കർ സേവാ സമിതി സംസ്ഥാന അധ്യക്ഷൻ കെ എം സന്ദേശ് ഇടപെട്ടതോടെയാണ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായത്. സംഭവസ്ഥലത്തെത്തിയ കെ എം സന്ദേശ് പ്രാകൃത നടപടി കൈക്കൊണ്ട അധികാരികൾക്കെതിരെ കേസെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മസ്തി പോലീസ് കുറ്റക്കാർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Read Latest National News and Malayalam News
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് വിഗ്രഹം പുറത്തെടുത്ത് ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടെ, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന പത്താം ക്ലാസുകാരൻ ഭൂതമ്മ വിഗ്രഹം ഘടിപ്പിച്ചിരിക്കുന്ന ദണ്ഡിലും പിന്നാലെയെത്തിയ സിദിരണ്ണ വിഗ്രഹത്തിലും സ്പർശിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വെങ്കടേശപ്പ കുട്ടിയെ വിളിച്ച് ചോദ്യം ചെയ്തു. പിറ്റേദിവസം ഗ്രാമത്തിലെ മുതിർന്നവർ കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി വിഗ്രഹം അശുദ്ധമായെന്ന് പറയുകയും ശുദ്ധീകരണത്തിനും പെയിൻ്റ് അടിക്കാനുമായി 60,000 രൂപ വേണമെന്നു ആവശ്യപ്പെടുകയുമായിരുന്നു.
തങ്ങൾ ദിവസക്കൂലിക്കാരാണെന്നും ഇത്ര വലിയ തുക നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും മാതാവ് അധികാരികളെ അറിയിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളാൻ നാട്ടുകാർ തയ്യാറായില്ല. വിവരമറിഞ്ഞ അംബേദ്കർ സേവാ സമിതി സംസ്ഥാന അധ്യക്ഷൻ കെ എം സന്ദേശ് ഇടപെട്ടതോടെയാണ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായത്. സംഭവസ്ഥലത്തെത്തിയ കെ എം സന്ദേശ് പ്രാകൃത നടപടി കൈക്കൊണ്ട അധികാരികൾക്കെതിരെ കേസെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മസ്തി പോലീസ് കുറ്റക്കാർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Read Latest National News and Malayalam News