കോയമ്പത്തൂർ: മുംബൈയിൽ ജോലി ചെയ്യുന്ന കോളേജ് അധ്യാപികയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മലയാളിക്കെതിരെ കേസെടുത്തു. പാലക്കാട് കാട്ടുച്ചേരി പുതിയങ്കം സ്വദേശി ആർ ഗോപകുമാറിന് എതിരെയാണ് 43കാരിയായ അധ്യാപികയുടെ പരാതിയിൽ കേസെടുത്തത്. കോയമ്പത്തൂർ പേരൂർ വനിതാ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ബാങ്ക് ജീവനക്കാരനാണ് ഗോപകുമാർ. ഏഴു വർഷമായി മുംബൈ ഡോംബിവ്ലിയിൽ താമസിക്കുന്ന അധ്യാപികയെയാണ് കോയമ്പത്തൂരിൽവെച്ച് ഇയാൾ പീഡിപ്പിച്ചത്. ഭർത്താവിൽനിന്ന് പിരിഞ്ഞ് താമസിക്കുകയാണ് 43കാരി. 2015ൽ തൃശൂരിലെ ഒരു ബാങ്കിൽ ഗോപകുമാർ അക്കൗണ്ടന്റായി ജോലി ചെയ്യവെയാണ് ഇവർ പരിചയപ്പെട്ടത്.
Also Read : ട്രെയിൻ തീവെപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി അനിൽ കാന്ത്; രേഖാചിത്രം തയ്യാറാക്കുന്നു
ഇയാളുടെ ബാങ്കിൽ അധ്യാപക അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ സമയത്ത് ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ നമ്പർ ശേഖരിച്ച ഗോപകുമാർ അധ്യാപികയെ ബന്ധപ്പെടുകയും സുഹൃത്തുക്കളാകുകയുമായിരുന്നു. ഈ സമയത്താണ് ഇവർ മുംബൈയിലേക്ക് താമസം മാറിയത്.
2020ൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനുവേണ്ടി ഗോപകുമാർ അധ്യാപികയുടെ സഹായം തേടി. ഇവരും ഇതേ സർവകലാശാലയിൽ നിന്നായിരുന്നു പിഎച്ച്ഡി നേടിയത്. തുടർന്ന് 2021 ജനുവരി 27ന് ഇരുവരും ഭാരതിയാർ സർവകലാശാല സന്ദർശിച്ചിരുന്നു. ഈ സമയത്ത് കാളപ്പട്ടിയിലെ ഹോട്ടലിൽ ഇവർ മുറിയെടുത്തു. ഇവിടെവച്ച് ഗോപകുമാർ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
Also Read : ചോരവാർന്ന് രാത്രി മുഴുവൻ ആരുടെയും കണ്ണിൽ പെടാതെ പിടഞ്ഞു മരിച്ചു പോയ കുഞ്ഞുമോൾ; ആ പാവങ്ങൾ ഓർത്തിരിക്കുമോ ഇങ്ങനെ ഒരു മരണം: നജീബ് മൂടാടി
ബലാത്സംഗത്തിന്റെ വിഡിയോകളും ചിത്രങ്ങളും പകർത്തിയ ഗോപകുമാർ ഭീഷണിപ്പെടുത്തി 2022 ഡിസംബർ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നും അധ്യാപിക പറയുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു തന്നെ നിർബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും 43കാരിയുടെ പരാതിയിലുണ്ട്.
Also Read : ട്രെയിൻ തീവെപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി അനിൽ കാന്ത്; രേഖാചിത്രം തയ്യാറാക്കുന്നു
ഇയാളുടെ ബാങ്കിൽ അധ്യാപക അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ സമയത്ത് ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ നമ്പർ ശേഖരിച്ച ഗോപകുമാർ അധ്യാപികയെ ബന്ധപ്പെടുകയും സുഹൃത്തുക്കളാകുകയുമായിരുന്നു. ഈ സമയത്താണ് ഇവർ മുംബൈയിലേക്ക് താമസം മാറിയത്.
2020ൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനുവേണ്ടി ഗോപകുമാർ അധ്യാപികയുടെ സഹായം തേടി. ഇവരും ഇതേ സർവകലാശാലയിൽ നിന്നായിരുന്നു പിഎച്ച്ഡി നേടിയത്. തുടർന്ന് 2021 ജനുവരി 27ന് ഇരുവരും ഭാരതിയാർ സർവകലാശാല സന്ദർശിച്ചിരുന്നു. ഈ സമയത്ത് കാളപ്പട്ടിയിലെ ഹോട്ടലിൽ ഇവർ മുറിയെടുത്തു. ഇവിടെവച്ച് ഗോപകുമാർ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
Also Read : ചോരവാർന്ന് രാത്രി മുഴുവൻ ആരുടെയും കണ്ണിൽ പെടാതെ പിടഞ്ഞു മരിച്ചു പോയ കുഞ്ഞുമോൾ; ആ പാവങ്ങൾ ഓർത്തിരിക്കുമോ ഇങ്ങനെ ഒരു മരണം: നജീബ് മൂടാടി
ബലാത്സംഗത്തിന്റെ വിഡിയോകളും ചിത്രങ്ങളും പകർത്തിയ ഗോപകുമാർ ഭീഷണിപ്പെടുത്തി 2022 ഡിസംബർ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നും അധ്യാപിക പറയുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു തന്നെ നിർബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും 43കാരിയുടെ പരാതിയിലുണ്ട്.