ബെംഗലൂരു എംജിറോഡിലെ നാല് നില കെട്ടിടത്തിൽ തീ പിടിത്തം
പുക ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായ മൂന്ന് പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിലെ ലിഫ്റ്റിനടുത്താണ് തീ ആദ്യം കണ്ടതെന്ന് ദൃക്‌സാക്ഷികളിൽ ഒരാൾ പറഞ്ഞു.
Samayam Malayalam 18 Sept 2019, 5:53 pm
ബെംഗലൂരു: എംജി റോഡിലെ യൂക്കോ ബാങ്ക് കെട്ടിടത്തിന് തീ പിടിച്ചു. ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് അപകടം ഉണ്ടായത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.
നാല് നിലകളുള്ള കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടാണ് ജനങ്ങൾ തടിച്ചു കൂടിയത്. താഴത്തെ നിലകളിൽ തീ പിടിച്ചതിനാൽ മൂന്ന്, നാല് നിലകളിലുള്ളവർക്ക് താഴേക്ക് ഓടിയിറങ്ങാൻ സാധിക്കുമായിരുന്നില്ല. കനത്ത പുക ഉയർന്നതിനാൽ കെട്ടിടത്തിനുള്ളിലുള്ളവർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.
മുകളിലത്തെ നിലകളിൽ കുടങ്ങിയവർ ചില്ല് ജനലുകൾ തുറന്ന് സഹായമഭ്യർഥിച്ചു. എന്നാൽ, ജനൽ വഴി ആരും പുറത്തേക്ക് ചാടാൻ ശ്രമിക്കരുതെന്നും അഗ്നിശമന സേന ഉടൻ എത്തുമെന്നും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് അറിയിപ്പ് നൽകി. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പെൺകുട്ടികളെ ബൗറിങ് ആശുപത്രിയിലും ലോർഡ് കഴ്‌സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂന്ന് പേരും പുക ശ്വസിച്ചതിനാൽ ശ്വാസം മുട്ടലുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടത്തിലെ ലിഫ്റ്റിലാണ് തീ പിടിച്ചതായി ആദ്യം കണ്ടതെന്ന് ദൃക്‌സാക്ഷി നാഗേശ്വർ നാരായൺ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു.
നാല് നിലകളുള്ള കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടാണ് ജനങ്ങൾ തടിച്ചു കൂടിയത്. താഴത്തെ നിലകളിൽ തീ പിടിച്ചതിനാൽ മൂന്ന്, നാല് നിലകളിലുള്ളവർക്ക് താഴേക്ക് ഓടിയിറങ്ങാൻ സാധിക്കുമായിരുന്നില്ല. കനത്ത പുക ഉയർന്നതിനാൽ കെട്ടിടത്തിനുള്ളിലുള്ളവർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു.
മുകളിലത്തെ നിലകളിൽ കുടങ്ങിയവർ ചില്ല് ജനലുകൾ തുറന്ന് സഹായമഭ്യർഥിച്ചു. എന്നാൽ, ജനൽ വഴി ആരും പുറത്തേക്ക് ചാടാൻ ശ്രമിക്കരുതെന്നും അഗ്നിശമന സേന ഉടൻ എത്തുമെന്നും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് അറിയിപ്പ് നൽകി. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പെൺകുട്ടികളെ ബൗറിങ് ആശുപത്രിയിലും ലോർഡ് കഴ്‌സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂന്ന് പേരും പുക ശ്വസിച്ചതിനാൽ ശ്വാസം മുട്ടലുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടത്തിലെ ലിഫ്റ്റിലാണ് തീ പിടിച്ചതായി ആദ്യം കണ്ടതെന്ന് ദൃക്‌സാക്ഷി നാഗേശ്വർ നാരായൺ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപെടുത്തിയതായി അഗ്നിശമന സേന അറിയിച്ചു.