ന്യൂഡൽഹി: കരോൾ ബാഗ് തീപിടുത്തത്തിനു പിന്നാലെ ന്യൂഡൽഹിയിൽ വീണ്ടും അഗ്നിബാധ. 200 ഓളം കുടിലുകൾ കത്തിനശിച്ചു. അഗ്നിബാധയിൽ ഒരു സ്ത്രീക്ക് പൊള്ളലേറ്റതായാണ് വിവരം. പുലർച്ചെ ഒരുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഒന്നരയോടെ 28 അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടനെ ആളുകൾ ഇറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. ഇന്നലെ പുലർച്ചെ കരോൾ ബാഗിലുണ്ടായ തീപിടുത്തത്തിൽ പതിനേഴുപേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ മൂന്നുപേർ മലയാളികളായിരുന്നു.
ഗാസിയാബാദിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മലയാളി കുടുംബമാണ് അപകടത്തിൽ പെട്ടത്. കേരളത്തിൽ നിന്ന് എത്തിയ 13 അംഗ സംഘം വിവാഹത്തിനു ശേഷം ഇന്ന് ഹരിദ്വാറിലേയ്ക്ക് തിരിക്കാനിരിക്കേയായിരുന്നു അപകടം.
കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലായിരുന്നു തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കെട്ടിടത്തിൽ തീ പടര്‍ന്നത്. ആദ്യം നാലാം നിലയിലാണ് തീ പടര്‍ന്നതെങ്കിൽ ഒരു ഘട്ടത്തിൽ രണ്ടാം നില വരെ തീയെത്തി.
ഗാസിയാബാദിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മലയാളി കുടുംബമാണ് അപകടത്തിൽ പെട്ടത്. കേരളത്തിൽ നിന്ന് എത്തിയ 13 അംഗ സംഘം വിവാഹത്തിനു ശേഷം ഇന്ന് ഹരിദ്വാറിലേയ്ക്ക് തിരിക്കാനിരിക്കേയായിരുന്നു അപകടം.
കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലായിരുന്നു തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കെട്ടിടത്തിൽ തീ പടര്‍ന്നത്. ആദ്യം നാലാം നിലയിലാണ് തീ പടര്‍ന്നതെങ്കിൽ ഒരു ഘട്ടത്തിൽ രണ്ടാം നില വരെ തീയെത്തി.