ആപ്പ്ജില്ല

100-200 മുന്നറിയിപ്പ് വെടികൾ; സെപ്റ്റംബർ ആദ്യവാരം ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചത്

ഇരു സൈന്യവും മുന്നറിയിപ്പ് വെടികൾ മുഴക്കി. കുന്തവും തോക്കുകളുമായി എത്തി ചൈനീസ് സൈന്യം കയ്യറ്റ ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Samayam Malayalam 16 Sept 2020, 3:02 pm
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ പാങ്കോങ് താടകത്തിനു സമീപത്ത് ഇരു സൈനികരും സെപ്റ്റംബർ ആദ്യവാരം 100-200 മുന്നറിയിപ്പ് വെടികൾ മുഴക്കിയതായി റിപ്പോർട്ട്. ചൈനീസ് സൈനികരെ അവഗണിച്ച് സൈനിക പോസ്റ്റ് സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം നീക്കം നടത്തിയപ്പോഴും മുന്നറിയിപ്പ് വെടിയുതിർത്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam India-China-Border
പ്രതീകാത്മക ചിത്രം


Also Read: മോദിക്ക് 70-ാം പിറന്നാൾ; ബിജെപി നാളെ ‘സേവാ സപ്ത ദിന'മായി ആചരിക്കും

സെപ്റ്റംബർ 10ന് മോസ്കോയിൽ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദിവസങ്ങൾക്കു മുമ്പും വെടിവെപ്പുണ്ടായതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവത്തിൽ പാങ്കോങ് തടാകത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് സൈന്യം നടത്തിയ കടന്നു കയറ്റ ശ്രമത്തിനിടെയും മുന്നറിയിപ്പ് വെടിയുതിർത്തു. ജൂൺ 14 ഗൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിനു സമാനമായ രീതിയിൽ കുന്തവും തോക്കുകളുമായി എത്തിയാണ് ചൈനീസ് സൈന്യം കടന്നുകയറ്റത്തിനു ശ്രമിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: ഇന്ത്യയിൽ അരക്കോടിയിലധികം കൊവിഡ് രോഗികള്‍; 24 മണിക്കൂറിനുള്ളില്‍ 90,123 പുതിയ രോഗബാധിതര്‍

അഞ്ച് കാര്യങ്ങളാണ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ചർച്ചകൾ തുടർന്നും നടത്തും, വേഗത്തിലുള്ള പിന്മാറ്റം, കൃത്യമായ അകലം പാലിക്കും, പിരിമുറുക്കങ്ങൾ ലഘൂകരിക്കുമെന്നും അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയിൽ തീരുമാനിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്