ആപ്പ്ജില്ല

ഒഡീഷയിൽ ബസ് ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; അഞ്ചു മരണം

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു ഒഡീഷയെ നടക്കിയ അപകടം. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ

Edited byലിജിൻ കടുക്കാരം | Samayam Malayalam 16 Apr 2024, 6:06 am

ഹൈലൈറ്റ്:

  • ഒഡീഷയിൽ ബസ് അപകടം
  • അഞ്ചു മരണം, 40 പേർക്ക് പരിക്ക്
  • മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 3 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Odisha bus accident
ഒഡീഷയിലെ ബസ് അപകടം
ന്യൂഡല്‍ഹി: ഒഡീഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 40 പേര്‍ക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് അമ്പതോളം യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന ബസ് ദേശീയപാത 16ലെ ഫ്‌ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജജ്പുര്‍ ജില്ലയിലെ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്.
അഞ്ച് മരണം സ്ഥിരീകരിച്ച ജില്ലാ ഭരണകൂടം ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നും പറഞ്ഞു. പരിക്കേറ്റവരെ കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജിലും ജജ്പുരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചെന്നും ജജ്പുർ ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. നാല് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

എൻആർസി എവിടെ? ബിജെപി പ്രകടന പത്രികയിൽ ഇടമില്ലാതെ അന്നത്തെ വജ്രായുധം; മനംമാറ്റത്തിന് പിന്നിൽ

ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന സംശയത്തിലാണ് അപകടം നേരിൽകണ്ട പ്രദേശവാസികള്‍. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 'ഞങ്ങൾ അടുത്തുള്ള ബസ് സ്റ്റാൻഡിലായിരുന്നു, ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് തോന്നുന്നത്.' പ്രദേശവാസി പറഞ്ഞു.
കണ്ണൂർ ലോക്സഭാ തെരഞ്ഞെടുപ്പ് 2024: വീണ്ടും 'കൈ'യിലാക്കുമോ കെ സുധാകരൻ? ചെങ്കോട്ട തിരിച്ചുപിടിക്കാൻ എംവി ജയരാജൻ
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്