ആപ്പ്ജില്ല

പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു

എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസ് നിഗമനം. ഇവർ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗം എൽപിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് ഉപയോഗിക്കുന്നത്. തീ പടർന്നു പിടിക്കാൻ ഇതും കാരണമായതായി പോലീസ് വിലയിരുത്തുന്നു.

Samayam Malayalam 1 May 2019, 4:48 pm
ലഖ്‌നൗ: ആറു മാസം പ്രായമുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ വീടിന് തീ പിടിച്ച് മരിച്ചു. സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധു ഡബ്‍ലു, ആറ് മാസം പ്രായമുള്ള മകൾ ബേബി എന്നിവരാണ് മരിച്ചത്.
Samayam Malayalam fire


എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസ് നിഗമനം. ഇവർ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗം എൽപിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് ഉപയോഗിക്കുന്നത്. തീ പടർന്നു പിടിക്കാൻ ഇതും കാരണമായതായി പോലീസ് വിലയിരുത്തുന്നു. എൽപിജി സ്റ്റൗവിന്റെ ഗോഡൗൺ ഉടമ തീ പടർന്നു പിടിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ല. പുലർച്ചെ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് സമീപവാസികൾ അഗ്നിശമനസേനയെ വിവരമറിയിച്ചത്.

അമിതമായി കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ബോധരഹിതരായത് കൊണ്ടാകാം അവർക്ക് വീടിന് പുറത്തേക്ക് വരാൻ കഴിയാതെ ഇരുന്നതെന്ന് പോലീസ് വിലയിരുത്തുന്നു. അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്