ആപ്പ്ജില്ല

ആര്‍ജെഡിയിൽ പൊട്ടിത്തെറി; വൈസ് പ്രസിഡൻ്റ് രാജിവച്ചു, അഞ്ച് എംഎല്‍സിമാര്‍ ജെഡിയുവില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് ദേശീയ വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചത്. അഞ്ച് സിറ്റിങ് എംഎൽസിമാർ ജെഡിയുവിൽ ചേർന്നു

Samayam Malayalam 23 Jun 2020, 4:53 pm
പാട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ രാഷ്‌ട്രീയ ജനതാദളിൽ (ആർജെഡി) കൂട്ടരാജി. മുതിർന്ന നേതാവും ദേശീയ വൈസ് പ്രസിഡൻ്റുമായ രഘുവംശ പ്രസാദ് സിങാണ് രാജിവച്ച പ്രമുഖൻ. അഞ്ച് സിറ്റിങ് എംഎൽസിമാരും (നിയമസഭാ കൗൺസിൽ അംഗങ്ങൾ) രാജി സമർപ്പിച്ചു.
Samayam Malayalam ആര്‍ജെഡിയിൽ കൂട്ടരാജി
ആര്‍ജെഡിയിൽ കൂട്ടരാജി


Also Read: നിലപാട് കടുപ്പിപ്പ് രാജ്യം; ഇന്ത്യ മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാം?

പാർട്ടിയിലെ കൂട്ട രാജിയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ വിശദീകരണം ലഭിച്ചിട്ടില്ല. സഖ്യ കക്ഷികളുമായുള്ള തർക്കങ്ങളും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കൂട്ടരാജിക്ക് കാരണമായതെന്ന റിപ്പോർട്ടുകൾ ശക്തമാണ്. രാജിവെച്ച എംഎൽസിമാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിൽ ചേർന്നു.

എട്ട് എംഎൽസിമാരാണ് ആർജെഡിക്കുള്ളത്. ഇതിൽ നിന്നുള്ള രാധാചരണ്‍ ഷാ, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, ഖമര്‍ ആലം, രണ്‍വിജയ് കുമാര്‍ സിങ് എന്നിവരാണ് പാർട്ടി വിട്ടത്. തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് വഴിവെച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയിൽ ചർച്ചകൾ നടന്നിരുന്നു. തർക്കങ്ങളുടെ പേരിൽ ശക്തമായ എതിർപ്പാണ് പ്രവർത്തകരിൽ നിന്നുമുണ്ടായത്. ഇതോടെ രാജി സമർപ്പിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും എണ്ണം വർധിച്ചിരുന്നു. ഈ സാഹചര്യം തുടരുന്നതിനിടെയാണ് എംഎൽസിമാർ രാജിവച്ചത്.

Also Read: ഡല്‍ഹി കലാപ കേസില്‍ ജാമിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം

രഘുവംശ പ്രസാദ് സിങിൻ്റെ രാജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അദ്ദേഹത്തിൻ്റെ ലക്ഷ്യം ജെഡിയു ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാർട്ടിയിലെ രാജിയിൽ പ്രതികരിക്കാൻ ആർജെഡി ഇതുവരെ തയ്യാറായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്