ആപ്പ്ജില്ല

ഒടുവിൽ തുറന്നുപറച്ചിൽ; പൗരത്വ നിയമത്തിൽ ബിജെപിയെ ഭയപ്പെടുത്തുന്ന 5 കാര്യങ്ങൾ!


Samayam Malayalam 26 Dec 2019, 7:20 pm
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ രാജ്യത്തുണ്ടായ പ്രതിഷേധങ്ങൾ ഞെട്ടിച്ചുവെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ ഉണ്ടായെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയെന്നാണ് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നത്. ഇതോടെ പ്രശ്‌ന പരിഹാരത്തിനായുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രസർക്കാർ. എതിർപ്പ് മുസ്ലീം വിഭാഗത്തിൽ നിന്നും മാത്രമാണ് ഉണ്ടാകുകയെന്നാണ് ബിജെപി കരുതിയത്. എന്നാൽ രാജ്യത്താകെ ശക്തമായ വികാരം സർക്കാരിനെ ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് ഇത്രയും വലിയ പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് ബിജെപി വ്യക്തമാക്കിയത്.
Samayam Malayalam five things that made bjp soften their stand on national citizenship amendment law
ഒടുവിൽ തുറന്നുപറച്ചിൽ; പൗരത്വ നിയമത്തിൽ ബിജെപിയെ ഭയപ്പെടുത്തുന്ന 5 കാര്യങ്ങൾ!


ബിജെപിയുടെ ഇനിയുള്ള നിലപാട് എന്ത്?

പൗരത്വ നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതിയിൽ എത്തിയതോടെ ബിജെപി നേതൃത്വം വിഷയത്തിൽ അധികം പ്രസ്‌താവന നടത്തിയിട്ടില്ല. ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) നടപടികൾക്ക് പണം അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചത് മാത്രമാണ് ഏക നീക്കം. രാജ്യമാകെ ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്നു കഴിഞ്ഞ മാസം രാജ്യസഭയിൽ പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ പിന്നീട് നിലപാട് മാറ്റിയത് ശ്രദ്ധേയമായിരുന്നു.

സർക്കാരിൻ്റെ ഇനിയുള്ള നിലപാട് എന്ത്?

സുപ്രീംകോടതിയുടെ നിലപാട് എന്താകുമെന്ന കാത്തിരിപ്പിലാണ് സർക്കാർ. അതിനൊപ്പം പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താനും വിട്ടുവീഴ്‌ച നടത്താനും ആലോചന നടത്തുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള സൂചനകൾ ദിവസങ്ങൾക്ക് മുമ്പ് അമിത് ഷാ നൽകിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നേതാക്കളെയും വ്യക്തികളെയും ഒപ്പം നിർത്താനുള്ള നീക്കവും ബിജെപി ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. വിഷയത്തിൽ സഖ്യകക്ഷികളുമായി കൂടുതൽ ചർച്ചകൾ നടത്താത്തത് തിരിച്ചടിയായെന്ന നിഗമനവും നേതൃത്വത്തിനുള്ള്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്.

പ്രതിഷേധങ്ങൾ ഞെട്ടിച്ചത് ഏത് സാഹചര്യത്തിൽ?

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഞെട്ടിച്ചുവെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കാൻ പലവിധ കാരണങ്ങളുണ്ട്. ഇങ്ങനെയുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ വ്യക്തമാക്കി. പ്രതിഷേധത്തിൽ ഇതിനകം 21പേർ കൊല്ലപ്പെട്ടത് സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്തി. പരിക്കേറ്റവരുടെ എണ്ണവും ഭീകരമാണ്. വിദ്യാർഥികളിൽ നിന്നുണ്ടായ എതിർപ്പും തിരിച്ചടിയുണ്ടാക്കി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്‌തതെന്നത് സർക്കാരിനെ അതിശയിപ്പിച്ചു. മുസ്ലീം വിഭാഗം പ്രതിഷേധിക്കുമെന്ന് കരുതിയപ്പോഴാണ് മറിച്ച് സംഭവിച്ചത്.

സർക്കാരിലെ ആശയക്കുഴപ്പം ആയുധമാക്കി പ്രതിപക്ഷം

എൻആർസി വിഷയം പാർലമെന്റോ മന്ത്രിസഭയോ ചർച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് അമിത് ഷാ നിലപാട് തിരുത്തിയത്. എൻആർസിയെക്കുറിച്ച് സംവാദത്തിന്റെ ആവശ്യമില്ല. കാരണം, ഇപ്പോൾ അങ്ങനെ ചർച്ചയില്ല. പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. പാർട്ടിക്കുള്ളിൽ ശക്തമായ ആശയക്കുഴപ്പം നീക്കുകയായിരുന്നു ഇതിലൂടെ സർക്കാരിൻ്റെ ലക്ഷ്യം.

തടങ്കൽ പാളയം എന്നത് സത്യമോ?

അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പ്പാളയങ്ങൾ രാജ്യത്തുണ്ടെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം ബിജെപിയെ വെട്ടിലാക്കി. അസം, മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ തടങ്കൽ പാളയങ്ങൾ നിർമ്മിക്കുന്നുവെന്ന ആരോപണം ശക്തമാണ്. മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസമിലെ മാട്ടിയയില്‍ നിര്‍മിക്കുന്നത്. ഇത്തരം ജയിലുകൾ എല്ലാ സംസ്ഥാനങ്ങളിലു ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ബിജെപിയിൽ സമ്മർദ്ദമുണ്ടാക്കി. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍പ്പാളയങ്ങള്‍ തുടങ്ങിയതു യുപിഎ സര്‍ക്കാരാണെന്ന ബിജെപിയുടെ മറുപടി പ്രതിഷേധങ്ങളെ നേരിടാനുള്ള ഭാഗമായിട്ടാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്