ലഖ്‌നൗ: നിർമാണത്തിലിരുന്ന ഫ്ളൈ ഓവർ തകർന്നു വീണ് 19 മരണം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഉത്തർപ്രദേശിലെ വാരാണസി കന്റോൺമെന്റ് ഏറിയയിലാണ് അപകടം ഉണ്ടായത്. നിർമാണത്തിലിരുന്ന ഫ്ളൈ ഓവർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന് സമീപത്ത് കൂടി പോയ ബസിന്റെയും കാറുകളുടെയും മുകളിലേക്കാണ് തകർന്നു വീണത്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് യോഗേശ്വർ മിശ്ര അറിയിച്ചു. അപകടത്തിൽ 15 പേർ മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടമരണത്തിൽ അനുശോചനം അറിയിച്ചു. യുപി ബ്രിഡ്‌ജ് കോർപ്പറേഷൻ പ്രോജക്ട് മാനേജർ അടക്കം നാല് ഉദ്യോഗസ്ഥരെ അപകടത്തെ തുടർന്ന്സ സ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താനായി യുപി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. അന്വേഷണം ആരംഭിച്ചുവെന്നും വിശദമായി പഠിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും സമിതിയംഗം രാജ് പ്രതാപ് സിങ് പ്രതികരിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് യോഗേശ്വർ മിശ്ര അറിയിച്ചു. അപകടത്തിൽ 15 പേർ മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടമരണത്തിൽ അനുശോചനം അറിയിച്ചു. യുപി ബ്രിഡ്‌ജ് കോർപ്പറേഷൻ പ്രോജക്ട് മാനേജർ അടക്കം നാല് ഉദ്യോഗസ്ഥരെ അപകടത്തെ തുടർന്ന്സ സ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താനായി യുപി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. അന്വേഷണം ആരംഭിച്ചുവെന്നും വിശദമായി പഠിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും സമിതിയംഗം രാജ് പ്രതാപ് സിങ് പ്രതികരിച്ചു.