ആപ്പ്ജില്ല

'ബിജെപിയിൽ ചേരാൻ 35 കോടി വാഗ്ദാനം'; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ നിയമ നടപടിയുമായി സച്ചിൻ പൈലറ്റ്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതൽ സച്ചിൻ പൈലറ്റ് തന്നെ ബിജെപിയിൽ ചേരാനായി ക്ഷണിക്കുകയാണെന്നും 35 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു കോൺഗ്രസ് എംഎൽഎയുടെ ആരോപണം.

Samayam Malayalam 22 Jul 2020, 8:53 am
ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ബന്ധം ആരോപിച്ച കോൺഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയുമായി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. ബിജെപിയിൽ ചേരാനായി സച്ചിൻ പൈലറ്റ് 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണമുന്നയിച്ച കോൺഗ്രസ് എംഎൽഎ ഗിരിരാജ് സിങ് മലിംഗയ്ക്ക് സച്ചിൻ പൈലറ്റ് വക്കീൽ നോട്ടീസ് അയച്ചു.
Samayam Malayalam സച്ചിൻ പൈലറ്റ്
സച്ചിൻ പൈലറ്റ്


മാധ്യമങ്ങള്‍ക്ക് തന്നെപ്പറ്റി 'തെറ്റിദ്ധാരണാജനകവും ദോഷകരവുമായ' വാര്‍ത്ത നല്‍കിയ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ പരാതി നല്‍കിയതായും സച്ചിൻ പൈലറ്റിൻ്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

Also Read: '300 കിമീ' വേഗതയിൽ ബൈക്കിൽ പറന്നു; ബെംഗളൂരുവിൽ 'റൈഡറെ' പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതൽ സച്ചിൻ പൈലറ്റ് തന്നെ ബിജെപിയിൽ ചേരാൻ ക്ഷണിക്കുന്നുണ്ടെന്നും പണം നല്‍കി പ്രലോഭിപ്പിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് എംഎൽഎ മലിംഗയുടെ പ്രസ്താവന. സച്ചിൻ പൈലറ്റുമായി ഞാൻ ഒരിക്കൽ ചര്‍ച്ച നടത്തിയിരുന്നു. എനിക്ക് എത്രയാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. 35 കോടി രൂപ തരാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഡിസംബര്‍ മുതൽ സംഭവിക്കുന്നതാണ്. ഇതൊരു പുതിയ കാര്യമല്ല. എന്നായിരുന്നു ഇന്നലെ കോൺഗ്രസ് എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞത്.

Also Read: മഹാരാഷ്‌ട്രയെ ഞെട്ടിച്ച് മരണങ്ങൾ; 246 പേർക്ക് കൂടി ജീവൻ നഷ്‌ടം, തമിഴ്‌നാട്ടിൽ ഇതുവരെ 2,626 മരണം

എന്നാൽ തന്നെ അപമാനിക്കുകയെന്ന ശ്രമത്തോടെയാണ് മലിംഗ അടിസ്ഥാനരഹിതമായ ഈ പ്രസ്താവന നടത്തിയതെന്നായിരുന്നു സച്ചിൻ പൈലറ്റിൻ്റെ പ്രതികരണം. പ്രധാന പ്രശ്നമെന്താണെന്ന ചര്‍ച്ച ഒഴിവാക്കാനായി മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. തൻ്റെ പ്രതിച്ഛായ നശിപ്പിക്കാനായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. എന്നാൽ താൻ തന്‍റെ രാഷ്രീയ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

അതേസമയം, സച്ചിൻ പൈലറ്റ് ഉള്‍പ്പെടെ 18 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിൽ വിധി പറയുന്നത് രാജസ്ഥാൻ ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. കേസിൽ വെള്ളിയാഴ്ച കോടതി വിധി പറയും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്