ആപ്പ്ജില്ല

അറബ് സ്ത്രീകളെ അപമാനിച്ച ട്വീറ്റ് വിവാദത്തിൽ; ബിജെപി എംപി തേജസ്വി സൂര്യയ്ക്കെതിരെ പ്രതിഷേധം

അറബ് സ്ത്രീകളെ അപമാനിക്കുന്ന തേജസ്വി സൂര്യയുടെ പോസ്റ്റിനെതിരെ ഗള്‍ഫ് മേഖലയില്‍ നിന്നടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ തേജസ്വി സൂര്യയ്ക്ക് ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു

Samayam Malayalam 20 Apr 2020, 2:16 pm
ന്യൂഡൽഹി: അറബ് സ്ത്രീകളെ അപമാനിക്കുന്ന പഴയ ട്വീറ്റിന്‍റെ പേരില്‍ ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ വൻ പ്രതിഷേധം. ഗള്‍ഫ് രാജ്യങ്ങളിലടക്കം തേജസ്വി സൂര്യയുടെ ട്വീറ്റ് പ്രചരിച്ചതോടെ 2015ല്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ തേജസ്വി സൂര്യയ്ക്ക് പിൻവലിക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്.
Samayam Malayalam വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്തു
വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്തു


"95% അറബ് സ്ത്രീകള്‍ക്കും നൂറുകണക്കിന് വര്‍ഷമായി രതിമൂര്‍ച്ചയുണ്ടായിട്ടില്ല! അമ്മമാരെല്ലാം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ലൈംഗികവേഴ്ചയിലൂടെയാണ്, സ്നേഹത്തിലൂടെയല്ല. @Tarek Fatah,"എന്നായിരുന്നു തേജസ്വി സൂര്യയുടെ വിവാദമായ ട്വീറ്റ്. അഞ്ച് വര്‍ഷം പഴക്കമുള്ള ഈ ട്വീറ്റ് വീണ്ടും പുറത്തെത്തിയതോടെ ഗള്‍ഫ് മേഖലയില്‍ നിന്നടക്കം നിരവധി പേര്‍ ബിജെപി നേതാവിനെതിരെ രംഗത്തെത്തി. നിങ്ങളെ വളര്‍ത്തിയവെ ഓര്‍ത്ത് വിഷമം തോന്നുന്നു എന്നായിരുന്നു യുഎഇയില്‍ നിന്നൊരാള്‍ ട്വീറ്റിനു നല്‍കിയ മറുപടി.



Also Read: ഹോട്ടലുകളിൽ പാഴ്സല്‍ മാത്രം; കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകള്‍ തിരുത്തി കേരളം

ഇന്ത്യയ്ക്ക് ധാരാളം മികച്ച വനിതാ നേതാക്കളുണ്ട്, പക്ഷെ സ്ത്രീകളോടുള്ള ബഹുമാനം നിങ്ങളില്‍ കുത്തി വെക്കാൻ കഴിയില്ല, ഒരു കാര്യം ഓര്‍ത്തോളൂ ഒരിക്കല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയാല്‍ അറബ് നാടുകളിലേയ്ക്ക് വരരുത്. നിങ്ങളെ ഇവിടെ സ്വീകരിക്കില്ല. ഇത് എന്നും ഓര്‍മിക്കപ്പെടും. അവര്‍ കൂട്ടിച്ചേര്‍ത്തു.



Also Read: ലോക്ക് ഡൗണിനിടെ ബംഗ്ലാദേശില്‍ മതപുരോഹിതന്‍റെ സംസ്‍കാര ചടങ്ങില്‍ പങ്കെടുത്തത് ഒരുലക്ഷം പേര്‍

നിരവധി പ്രതിപക്ഷ നേതാക്കളും തേജസ്വി സൂര്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തേജസ്വി സൂര്യയെപ്പോലെയും പ്രഗ്യ സിങ് ഠാക്കൂറിനെപ്പോലെയുമുള്ള നേതാക്കളെ ബിജെപി തെരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നത് അവരുടെ അന്ധമായ രാഷ്ട്രീയം പ്രചരിപ്പിക്കാനാണെന്നും എന്നാല്‍ ഇവര്‍ തനിനിറം കാണിക്കുമെന്നും കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ വ്യക്തമാക്കി. ഇപ്പോള്‍ ഇന്ത്യ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുൻപും സ്ത്രീവിരുദ്ധമായ ട്വീറ്റുകള്‍ തേജസ്വി സൂര്യ ഡിലീറ്റ് ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ 2014ല്‍ തേജസ്വി സൂര്യ എഴുതിയ ട്വീറ്റും വിവാദമായതോടെ ഡിലീറ്റ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്