ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കാൻ രാജസ്ഥാൻ നിയമസഭ. കോൺഗ്രസ് നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ കേരള, പഞ്ചാബ് സര്‍ക്കാരുകളെ മാതൃകയയാക്കിയാണ് രാജസ്ഥാൻ നിയമസഭ കേന്ദ്രവിരുദ്ധ നടപടിയ്ക്ക് ഒരുങ്ങുന്നത്. വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭായോഗത്തിലായിരിക്കും നിയമസഭ പൗരത്വ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കുക. നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണമെന്നും ചര്‍ച്ചയില്ലെങ്കിൽ ജനാധിപത്യം ദുര്‍ബലമാകുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണോ എന്ന് പറയേണ്ടത് സുപ്രീം കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കി ശ്രീ ശങ്കര സംസ്കൃത സർവകലാശാല
"നിയമം നടപ്പാക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഭരണഘടന പ്രതിഷേധിക്കാനുളള അവകാശം നല്‍കിയിട്ടുണ്ട്. എന്നാൽ ആരെങ്കിലും പ്രതിഷേധിച്ചാൽ അവരെ ആക്രമിക്കുകയും രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുകയുമാണ്. സച്ചിൻ പൈലറ്റ് പറഞ്ഞു." രാജസ്ഥാൻ പിസിസി അധ്യക്ഷൻ കൂടിയാണ് സച്ചിൻ പൈലറ്റ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന റാലിയ്ക്ക് മുന്നോടിയായി ജയ്പൂരിൽ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയപ്പോഴായിരുന്നു സച്ചിൻ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. കേരളത്തിനും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ്.
Also Read: കേരളത്തിലും പഞ്ചാബിനും പിന്നാലെ സിഎഎ വിരുദ്ധ പ്രമേയം പാസാക്കാൻ മഹാരാഷ്ട്ര
പൗരത്വ ഭേദഗതിയ്ക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും നിയമം കൈയ്യിലെടുക്കുന്നവരെ പിന്തുണയ്ക്കുന്നില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്ത് വൻ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് രാജസ്ഥാൻ നിയമസഭയും പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ പ്രമേയം പാസാക്കിയ കേരള സര്‍ക്കാര്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് കേരളത്തിന്റെ മാതൃക പിന്തുടരാൻ ആവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് സംസ്ഥാനങ്ങളിൽ സമാനമായ പ്രമേയം പാസാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Also Read: പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കി ശ്രീ ശങ്കര സംസ്കൃത സർവകലാശാല
"നിയമം നടപ്പാക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഭരണഘടന പ്രതിഷേധിക്കാനുളള അവകാശം നല്‍കിയിട്ടുണ്ട്. എന്നാൽ ആരെങ്കിലും പ്രതിഷേധിച്ചാൽ അവരെ ആക്രമിക്കുകയും രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിക്കുകയുമാണ്. സച്ചിൻ പൈലറ്റ് പറഞ്ഞു." രാജസ്ഥാൻ പിസിസി അധ്യക്ഷൻ കൂടിയാണ് സച്ചിൻ പൈലറ്റ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന റാലിയ്ക്ക് മുന്നോടിയായി ജയ്പൂരിൽ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയപ്പോഴായിരുന്നു സച്ചിൻ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. കേരളത്തിനും പഞ്ചാബിനും പിന്നാലെ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ്.
Also Read: കേരളത്തിലും പഞ്ചാബിനും പിന്നാലെ സിഎഎ വിരുദ്ധ പ്രമേയം പാസാക്കാൻ മഹാരാഷ്ട്ര
പൗരത്വ ഭേദഗതിയ്ക്കെതിരെ നിയമാനുസൃതവും സമാധാനപരവുമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും നിയമം കൈയ്യിലെടുക്കുന്നവരെ പിന്തുണയ്ക്കുന്നില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്ത് വൻ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് രാജസ്ഥാൻ നിയമസഭയും പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ പ്രമേയം പാസാക്കിയ കേരള സര്‍ക്കാര്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് കേരളത്തിന്റെ മാതൃക പിന്തുടരാൻ ആവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് സംസ്ഥാനങ്ങളിൽ സമാനമായ പ്രമേയം പാസാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.