ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ വെടിവെച്ചു കൊന്ന കേസിലെ ഹൈദരാബാദിൽ പ്രതികള്‍ പോലീസിന്റെ കൈകൊണ്ട് വധിക്കപ്പെട്ടത് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെ. രാത്രിയിൽ തെളിവെടുപ്പിനായി എത്തിക്കുന്നതിനിടെ പ്രതികള്‍ തങ്ങളെ ആക്രമിക്കുകയും രക്ഷപെട്ട് ഓടാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് തെലങ്കാന പോലീസ് നല്കുന്ന വിശദീകരണം. ഇതിനിടെ പോലീസ് തിരിച്ചാക്രമിക്കുകയും സംഭവസ്ഥലത്തു വെച്ചു തന്നെ നാലു പ്രതികളും കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രാജ്യത്തെ നടുക്കിയ പീഡനക്കൊലപാതകക്കേസിലെ പ്രതികളെ താമസിപ്പിച്ച ശാദ്നഗര്‍ പോലീസ് സ്റ്റേഷന്റെ മുന്നിൽ വധശിക്ഷ ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയര്‍ന്നത്. പ്രതികളെ തെളിവെടുപ്പിനായി പുറത്തെത്തിക്കുമ്പോഴും പ്രതിഷേധവുമായി ജനക്കൂട്ടം എത്തി. വൈകുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്നും പ്രതികള്‍ക്ക് ഉടൻ വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും നിരത്തിയായിരുന്നു പ്രതിഷേധം. നിഷ്ഠൂരമായ കൃത്യം നിര്‍വഹിച്ച പ്രതികള്‍ക്ക് സമൂഹത്തിൽ ജീവിക്കാൻ അവകാശമില്ലെന്നും ഇവരെ ഏറ്റമുട്ടലിലൂടെ കൊലപ്പെടുത്തണമെന്നും ചില പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 2019 അവസാനിക്കുന്നതിനു മുൻപു തന്നെ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും ക്യാംപയിനുകള്‍ നടന്നു. ഇതിനു പിന്നാലെയാണ് ഏറ്റമുട്ടൽ കൊലയിലൂടെ പ്രതികള്‍ വധിക്കപ്പെട്ടത്. കൊല്ലപ്പെട്ട ദിശയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപമാണ് പ്രതികളുടെ കൊലപാതകവും നടന്നത്.
Also Read: ഹൈദരാബാദ് പീഡനക്കേസ്: നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നു!!
പ്രതികള്‍ ആക്രമിച്ചപ്പോള്‍ തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിശദീകരണമെങ്കിലും ജനരോഷം തണുപ്പിക്കാനായി ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പോലീസ് കസ്റ്റഡിയിലിരുന്ന പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുമ്പോള്‍ അവര്‍ പോലീസിനെ തിരിച്ച് ആക്രമിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാനാകില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകരടക്കം പറയുന്നത്. നിരായുധരായ പ്രതികള്‍ പോലീസിനെ തിരിച്ച് ആക്രമിച്ചെന്ന വാര്‍ത്ത വിശ്വാസയോഗ്യമല്ലെന്ന് സുപ്രീം കോടതി അഭിഭാഷകയായ അഡ്വ. രശ്മിത ചന്ദ്രൻ ഒരു മലയാളം വാര്‍ത്താ ചാനലിനോട് പറയുന്നു.
പ്രതികള്‍ക്ക് വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഉള്‍പ്പെടെയുള്ള നടപടികളുമായി തെലങ്കാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് പോലീസിന്റെ നേതൃത്വത്തിലുള്ള ഏറ്റമുട്ടൽ കൊല. അന്വേഷണമോ വിചാരണയോ കൂടാതെ പ്രതികളെ കൊലപ്പെടുത്തണമെന്നായിരുന്നു പോലീസ് സ്റ്റേഷനു മുന്നിൽ നവംബര്‍ 30 ശനിയാഴ്ച തടിച്ചു കൂടിയ ജനക്കൂട്ടം ആവശ്യപ്പെട്ടത്. പ്രദേശത്തു നിന്നു തന്നെയുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. പ്രതികളെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന് ജയ ബച്ചൻ എംപിയും പാർലമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന പ്രതികളുടെ കൊലപാതകം.
നവംബര്‍ 27ന് രാത്രിയിലാണ് 25കാരിയായ യുവതിയെ നാലംഗസംഘം പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സ്കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ ശേഷം അത് നന്നാക്കിത്തരാമെന്ന വ്യാജേന യുവതിയെ സമീപിച്ച രണ്ട് ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരും അടങ്ങുന്ന സംഘം ഇവരെ ഊഴമിട്ട് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു. അതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസിനെ സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഗൗനിച്ചില്ലെന്നും സമയത്ത് പോലീസ് ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ദിവസത്തിനു ശേഷം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശവലു, ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരെയാണ് തെലങ്കാന പോലീസ് ഏറ്റമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തെലങ്കാന നാരായൺപേട്ട് ജില്ല സ്വദേശികളാണ് കൊല്ലപ്പെട്ട പ്രതികള്‍.
Also Read: ഹൈദരാബാദ് പീഡനക്കേസ്: നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നു!!
പ്രതികള്‍ ആക്രമിച്ചപ്പോള്‍ തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിശദീകരണമെങ്കിലും ജനരോഷം തണുപ്പിക്കാനായി ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പോലീസ് കസ്റ്റഡിയിലിരുന്ന പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുമ്പോള്‍ അവര്‍ പോലീസിനെ തിരിച്ച് ആക്രമിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാനാകില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകരടക്കം പറയുന്നത്. നിരായുധരായ പ്രതികള്‍ പോലീസിനെ തിരിച്ച് ആക്രമിച്ചെന്ന വാര്‍ത്ത വിശ്വാസയോഗ്യമല്ലെന്ന് സുപ്രീം കോടതി അഭിഭാഷകയായ അഡ്വ. രശ്മിത ചന്ദ്രൻ ഒരു മലയാളം വാര്‍ത്താ ചാനലിനോട് പറയുന്നു.
പ്രതികള്‍ക്ക് വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഉള്‍പ്പെടെയുള്ള നടപടികളുമായി തെലങ്കാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് പോലീസിന്റെ നേതൃത്വത്തിലുള്ള ഏറ്റമുട്ടൽ കൊല. അന്വേഷണമോ വിചാരണയോ കൂടാതെ പ്രതികളെ കൊലപ്പെടുത്തണമെന്നായിരുന്നു പോലീസ് സ്റ്റേഷനു മുന്നിൽ നവംബര്‍ 30 ശനിയാഴ്ച തടിച്ചു കൂടിയ ജനക്കൂട്ടം ആവശ്യപ്പെട്ടത്. പ്രദേശത്തു നിന്നു തന്നെയുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. പ്രതികളെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന് ജയ ബച്ചൻ എംപിയും പാർലമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന പ്രതികളുടെ കൊലപാതകം.
നവംബര്‍ 27ന് രാത്രിയിലാണ് 25കാരിയായ യുവതിയെ നാലംഗസംഘം പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സ്കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ ശേഷം അത് നന്നാക്കിത്തരാമെന്ന വ്യാജേന യുവതിയെ സമീപിച്ച രണ്ട് ട്രക്ക് ഡ്രൈവര്‍മാരും ക്ലീനര്‍മാരും അടങ്ങുന്ന സംഘം ഇവരെ ഊഴമിട്ട് പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു. അതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസിനെ സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഗൗനിച്ചില്ലെന്നും സമയത്ത് പോലീസ് ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാനാകുമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ദിവസത്തിനു ശേഷം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുന്ത ചെന്നകേശവലു, ജോല്ലു ശിവ, ജോല്ലു നവീൻ എന്നിവരെയാണ് തെലങ്കാന പോലീസ് ഏറ്റമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തെലങ്കാന നാരായൺപേട്ട് ജില്ല സ്വദേശികളാണ് കൊല്ലപ്പെട്ട പ്രതികള്‍.