ആപ്പ്ജില്ല

ലോക്ക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ ഈ കടകള്‍ക്കു സമയനിയന്ത്രണം ഇല്ല; വിശദാംശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണമില്ല. അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. റേഷന്‍ കടകള്‍, പഴം- പച്ചക്കറി, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യ- മാംസം, ശുചിത്വ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സമയനിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

Samayam Malayalam 15 Apr 2020, 4:55 pm
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണമില്ല. അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. റേഷന്‍ കടകള്‍, പഴം- പച്ചക്കറി, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യ- മാംസം, ശുചിത്വ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ സമയനിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
Samayam Malayalam food stores and banks can work without any restriction from april 30 in lockdown
ലോക്ക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ ഈ കടകള്‍ക്കു സമയനിയന്ത്രണം ഇല്ല; വിശദാംശങ്ങള്‍ ഇങ്ങനെ



കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളും കാര്‍ഷിക ചന്തകളും പ്രവര്‍ത്തിക്കാം

ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവര്‍ത്തി സമയത്തേക്കു മടങ്ങാം. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകില്ല. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളും കാര്‍ഷിക ചന്തകളും പ്രവര്‍ത്തിക്കാം. റബ്ബര്‍, തേയില, കശുവണ്ടി തോട്ടങ്ങള്‍ക്കും ഇവയുടെ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കും 50 ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാം.

​ചരക്ക് ഗതാഗതം പൂര്‍ണ്ണമായും അനുവദിക്കും

മെഡിക്കല്‍ ലാബുകള്‍, ഐടി സ്ഥാപനങ്ങള്‍, ശിശു, ഭിന്നശേഷി, വയോജന, വനിതാ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും അമ്പത് ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. ചരക്ക് ഗതാഗതം പൂര്‍ണ്ണമായും അനുവദിക്കുന്നതാണ്. പോസ്റ്റല്‍, കൊറിയര്‍ സര്‍വീസുകളും ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. നഗരങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജോലി സ്ഥലത്ത് തൊഴിലാളികളെ ലഭ്യമാണെങ്കില്‍ തുടരാം. തൊഴിലുറപ്പ് ജോലികളില്‍ ജലസേചനം, ജലസംരക്ഷണം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ആംബുലന്‍സുകള്‍, കൊയ്ത്ത്, മെതിയന്ത്രങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാനന്തര യാത്രകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

​ഇളവുകള്‍ ലഭിക്കാതിരിക്കുന്നത് എവിടെയൊക്കെ?

കൊവിഡ്- 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്ര, മുംബൈ, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമായി തന്നെ തുടരും. ധാരാവി, ചെന്നൈ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകില്ല. നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും. ക്വാറന്റൈയ്ന്‍ കാലാവധി പൂര്‍ത്തിയായ ആളുകള്‍ നിശ്ചിത പരിശോധനകള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇത് ലംഘിക്കപ്പെടുന്നതായി കണ്ടാലും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്