ചെന്നൈ: അയൽക്കാരിയുടെ വീടിൻ്റെ വാതിൽപ്പടിയിൽ മൂത്രമൊഴിച്ച സംഭവത്തിൽ എബിവിപി മുൻ ദേശീയ പ്രസിഡൻ്റ് അറസ്റ്റിൽ. 2020ൽ നടന്ന സംഭവത്തിലാണ് സുബ്ബയ്യ ഷൺമുഖം അറസ്റ്റിലായത്. അയൽക്കാരിയെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അയൽക്കാരിയായ സ്ത്രീയുമായി നിലനിന്ന തർക്കങ്ങൾക്കിടെയാണ് ഇയാൾ വാതിലിൽ മൂത്രമൊഴിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വീടിൻ്റെ വാതിൽപ്പടിയിൽ 2020 ജൂലൈയിൽ സുബ്ബയ്യ മൂത്രമൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ 60 വയസുകാരി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്ത്രീ പരാതി പിൻവലിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാട് പോലീസ് സ്വീകരിച്ചു.
സ്തീത്വത്തെ അപമാനിക്കൽ, ക്വാറൻ്റൈൻ നടപടി ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ച പോലീസ് സുബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുടുംബത്തിന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അതിനലാണ് പരാതി പിൻവലിക്കേണ്ടി വന്നതെന്ന് സ്ത്രീയുടെ ബന്ധു വ്യക്തമാക്കിയതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. താമസസ്ഥലത്തെ ഒഴിഞ്ഞ പാർക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സുബ്ബയ്യയെ ചൊടിപ്പിച്ചത്.
വാതിൽപ്പടിയിൽ മൂത്രമൊഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും സുബ്ബയ്യ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വീഡിയോ കൃത്രിമമാണെന്ന് ആരോപിക്കുകയും ആരോപണങ്ങൾ തള്ളുകയും ചെയ്തു. 2020 ഒക്ടോബറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബോർഡ് അംഗമായി സുബ്ബയ്യയെ നിയമിച്ചെങ്കിലും പ്രസ്തുത കേസ് ഉന്നയിച്ച് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വീടിൻ്റെ വാതിൽപ്പടിയിൽ 2020 ജൂലൈയിൽ സുബ്ബയ്യ മൂത്രമൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ 60 വയസുകാരി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്ത്രീ പരാതി പിൻവലിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ കേസ് നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാട് പോലീസ് സ്വീകരിച്ചു.
സ്തീത്വത്തെ അപമാനിക്കൽ, ക്വാറൻ്റൈൻ നടപടി ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ച പോലീസ് സുബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുടുംബത്തിന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അതിനലാണ് പരാതി പിൻവലിക്കേണ്ടി വന്നതെന്ന് സ്ത്രീയുടെ ബന്ധു വ്യക്തമാക്കിയതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. താമസസ്ഥലത്തെ ഒഴിഞ്ഞ പാർക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സുബ്ബയ്യയെ ചൊടിപ്പിച്ചത്.
വാതിൽപ്പടിയിൽ മൂത്രമൊഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും സുബ്ബയ്യ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. വീഡിയോ കൃത്രിമമാണെന്ന് ആരോപിക്കുകയും ആരോപണങ്ങൾ തള്ളുകയും ചെയ്തു. 2020 ഒക്ടോബറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബോർഡ് അംഗമായി സുബ്ബയ്യയെ നിയമിച്ചെങ്കിലും പ്രസ്തുത കേസ് ഉന്നയിച്ച് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.