മുതിര്‍ന്ന കോൺഗ്രസ് നേതാവും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു. 88 വയസ്സായിരുന്നു. ആന്ധ്രാ പ്രദേശ് നിയമസഭയിലെ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു അദ്ദേഹം. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ഗവര്‍ണറായും ശ്രദ്ധേയനായിരുന്ന അദ്ദേഹം ആന്ധ്ര പിസിസി അധ്യക്ഷനായിരുന്നു. Also Read : 'റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് നൽകണം' മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിമര്‍ശനവുമായി നടൻ ജയസൂര്യ
ഇന്ന് പുലര്‍ച്ചെ അവശനായതിനേത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
1933 ജൂലൈ നാലിന് ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്. യൂത്ത് കോൺഗ്രസിലൂടെയാണ് റോസയ്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ട് വട്ടം കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയിട്ടുണ്ട്. 1968ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച അദ്ദേഹം നിയമസഭയിലേക്ക് എത്തി.
Also Read : സൈജുവിന്റെ ലഹരിപാർട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്; സംഘത്തിൽ ഏഴ് യുവതികളും
കെ വിജയഭാസ്കർ വൈ എസ് രാജശേഖര റെഡ്ഡി സര്‍ക്കാരുകളില്‍ സുപ്രധാന പദവികളിൽ അദ്ദേഹമുണ്ടായിരുന്നു. പിന്നീട്, 2009ൽ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരത്തിലേക്ക് എത്തുകയും ചെയ്തു. തുടർച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡിട്ട വ്യക്തിയാണ് റോസയ്യ. അദ്ദേഹം ഒരിക്കൽ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ഗവര്‍ണറായതിന് പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരുന്നു.
Also Read : രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ വന്നേക്കാം, പക്ഷെ മൂന്നാം തരംഗമായേക്കില്ല; ജാഗ്രത
റോസയ്യയുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ അവശനായതിനേത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
1933 ജൂലൈ നാലിന് ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് റോസയ്യ ജനിച്ചത്. യൂത്ത് കോൺഗ്രസിലൂടെയാണ് റോസയ്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ട് വട്ടം കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയിട്ടുണ്ട്. 1968ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച അദ്ദേഹം നിയമസഭയിലേക്ക് എത്തി.
Also Read : സൈജുവിന്റെ ലഹരിപാർട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്; സംഘത്തിൽ ഏഴ് യുവതികളും
കെ വിജയഭാസ്കർ വൈ എസ് രാജശേഖര റെഡ്ഡി സര്‍ക്കാരുകളില്‍ സുപ്രധാന പദവികളിൽ അദ്ദേഹമുണ്ടായിരുന്നു. പിന്നീട്, 2009ൽ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരത്തിലേക്ക് എത്തുകയും ചെയ്തു. തുടർച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡിട്ട വ്യക്തിയാണ് റോസയ്യ. അദ്ദേഹം ഒരിക്കൽ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ഗവര്‍ണറായതിന് പിന്നാലെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചിരുന്നു.
Also Read : രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ വന്നേക്കാം, പക്ഷെ മൂന്നാം തരംഗമായേക്കില്ല; ജാഗ്രത
റോസയ്യയുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി.