ഹൈദരാബാദ്: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുൻ ഹോക്കി താരത്തെയും സഹോദരങ്ങളെയും തട്ടിക്കൊണ്ടുപോയ കേസിൽ ആന്ധ്രാപ്രദേശിലെ മുൻ ടിഡിപി മന്ത്രി അറസ്റ്റിൽ. തെലുങ്ക് ദേശം പാർട്ടി നേതാവ് ഭുമ അഖില പ്രിയയാണ് അറസ്റ്റിലായത്. മുൻ ഹോക്കി താരമായ പ്രവീൺ റാവു ഉൾപ്പെടെ മൂന്ന് പേരെ ഹൈദരാബാദിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ടായിരുന്നു തട്ടിക്കൊണ്ട് പോയത്. പ്രവീൺ റാവു, അദ്ദേഹത്തിന്റെ സഹോദരങ്ങളായ സുനിൽ, നവീൻ എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഹൈദരാബാദിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ഇവരെ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയും ചെയ്തിരുന്നു. കേസിൽ അഖില പ്രിയയുടെ ബന്ധു എവി സുബ്ബ റെഡ്ഡിയാണ് പ്രധാന പ്രതിയെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
കേസുമായി ബന്ധപ്പെട്ട് ഭുമ അഖില പ്രിയയ്ക്ക് പുറമെ അവരുടെ ഭർത്താവ് ഭാർഗവ റാമിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാർഗവ റാം, സുബ്ബ റെഡ്ഡി എന്നിവർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. കേസിൽ ആന്ധ്രാ പോലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രവീൺ റാവുവിന്റെ വീട്ടിലെത്തിയ സംഘം ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സഹോദരൻമാരെ കടത്തിക്കൊണ്ടുപോയത്. ഇവർക്ക് അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകൽ. രാത്രി 11 മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും പുലർച്ചെ 3 മണിയോടെ സഹോദരന്മാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Also Read : രാജ്യത്ത് ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകൾ കൂടി; ആക്ടീവ് കേസുകൾ 2.28 ലക്ഷം
തട്ടിക്കൊണ്ടുപോയവർ തങ്ങളെക്കൊണ്ട് ചില പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയതായി പ്രവീൺ റാവുവിന്റെ സഹോദരൻ പോലീസിനോട് പറഞ്ഞു. അഖില പ്രിയയും ഇവരും തമ്മിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടെന്നാണ് റിപ്പോർട്ട്. 200 കോടി രൂപ വിലമതിക്കുന്ന 50 ഏക്കർ സ്ഥലത്തിനെച്ചൊല്ലിയാണ് തർക്കം.
കേസുമായി ബന്ധപ്പെട്ട് ഭുമ അഖില പ്രിയയ്ക്ക് പുറമെ അവരുടെ ഭർത്താവ് ഭാർഗവ റാമിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാർഗവ റാം, സുബ്ബ റെഡ്ഡി എന്നിവർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. കേസിൽ ആന്ധ്രാ പോലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രവീൺ റാവുവിന്റെ വീട്ടിലെത്തിയ സംഘം ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സഹോദരൻമാരെ കടത്തിക്കൊണ്ടുപോയത്. ഇവർക്ക് അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകൽ. രാത്രി 11 മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും പുലർച്ചെ 3 മണിയോടെ സഹോദരന്മാരെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Also Read : രാജ്യത്ത് ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകൾ കൂടി; ആക്ടീവ് കേസുകൾ 2.28 ലക്ഷം
തട്ടിക്കൊണ്ടുപോയവർ തങ്ങളെക്കൊണ്ട് ചില പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയതായി പ്രവീൺ റാവുവിന്റെ സഹോദരൻ പോലീസിനോട് പറഞ്ഞു. അഖില പ്രിയയും ഇവരും തമ്മിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടെന്നാണ് റിപ്പോർട്ട്. 200 കോടി രൂപ വിലമതിക്കുന്ന 50 ഏക്കർ സ്ഥലത്തിനെച്ചൊല്ലിയാണ് തർക്കം.