ഗുവാഹത്തി: കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി(84) അന്തരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കൊവിഡ് മുക്തിക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമായതോടെ വെൻ്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Also Read: തമിഴ്‌നാടിനെ വിറപ്പിക്കാൻ 'നിവാര്‍' വരുന്നു; ആറ് ജില്ലകളിൽ നാശം വിതയ്‌ക്കും, കേരളത്തിന് ഭീഷണിയുണ്ടോ?
ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കഴിയുന്ന ഗൊഗോയിയുടെ ആന്തരിക അവയവങ്ങളിൽ പലതിൻ്റെയും പ്രവർത്തനം നിലച്ചെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്‌ച അറിയിച്ചിരുന്നു.
ഓഗസ്‌റ്റ് 25ന് കൊവിഡ്-19 സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്‌ത ഗൊഗോയിയെ നവംബർ രണ്ടിന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് മുക്തിക്ക് ശേഷം ആരോഗ്യനില മോശമായതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
Also Read: പശുക്ഷേമത്തിനായി 'ഗോമാതാ' സെസ് ഏർപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ്
ഗൊഗോയിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ ശ്രമം നടന്നെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ഡോക്‌ടർമാർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒന്നിലധികം അവയവങ്ങൾ തകരാറിലായത് ചികിത്സയ്‌ക്ക് തിരിച്ചടിയായി. ശനിയാഴ്‌ച ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു.
Also Read: തമിഴ്‌നാടിനെ വിറപ്പിക്കാൻ 'നിവാര്‍' വരുന്നു; ആറ് ജില്ലകളിൽ നാശം വിതയ്‌ക്കും, കേരളത്തിന് ഭീഷണിയുണ്ടോ?
ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കഴിയുന്ന ഗൊഗോയിയുടെ ആന്തരിക അവയവങ്ങളിൽ പലതിൻ്റെയും പ്രവർത്തനം നിലച്ചെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്‌ച അറിയിച്ചിരുന്നു.
ഓഗസ്‌റ്റ് 25ന് കൊവിഡ്-19 സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്‌ത ഗൊഗോയിയെ നവംബർ രണ്ടിന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് മുക്തിക്ക് ശേഷം ആരോഗ്യനില മോശമായതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
Also Read: പശുക്ഷേമത്തിനായി 'ഗോമാതാ' സെസ് ഏർപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ്
ഗൊഗോയിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ ശ്രമം നടന്നെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ ഡോക്‌ടർമാർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒന്നിലധികം അവയവങ്ങൾ തകരാറിലായത് ചികിത്സയ്‌ക്ക് തിരിച്ചടിയായി. ശനിയാഴ്‌ച ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു.