ആപ്പ്ജില്ല

റാഫേല്‍ ഇടപാടില്‍ മോദിക്ക് നേരിട്ട് പങ്കെന്ന് മുന്‍ ബിജെപി നേതാക്കള്‍

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുള്ളതായി മുന്‍ ബിജെപി നേതാക്കളുടെ ആരോപണം

Samayam Malayalam 12 Sept 2018, 10:25 am
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുള്ളതായി മുന്‍ ബിജെപി നേതാക്കളുടെ ആരോപണം. മുന്‍ ബിജെപി നേതാക്കളായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മോദിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയത്.
Samayam Malayalam 54292526


റാഫേല്‍ ഇടപാടിന് വേണ്ടി നിലവിലെ കരാര്‍ മാറ്റി നരേന്ദ്ര മോദി തുടുക്കപ്പെട്ട് പുതുതായി ഒരു കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തത്. ഇതില്‍ നിക്ഷിപ്ത താത്പര്യമുണ്ട്. പ്രതിരോധ ആയുധ സംഭരണ ചട്ടം അനുസരിച്ച് വിശദമായി പരിശോധിച്ച് തയ്യാറാക്കിയ ആദ്യത്തെ കരാര്‍ പ്രധാനമന്ത്രി ഏകപക്ഷീയമായി റദ്ദാക്കി. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താണ് മോദി പുതിയ കരാറിന് താത്പര്യമെടുത്തതെന്നും ഇവര്‍ ആരോപിച്ചു. ഇതിന്‍റെ രേഖകളും തെളിവുകളും അവര്‍ പുറത്തുവിട്ടു.

ആദ്യ ഇടപാടില്‍ പറഞ്ഞത് പ്രകാരം 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് 36 ആയി കുറച്ചതിലും ദുരൂഹതയുണ്ടെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫേല്‍ ഇടപാടെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. റാഫേല്‍ ഇടപാടില്‍ ഇവര്‍ മുന്നുപേരും നടത്തിയ വെളിപ്പെടുത്തലിന്‍റെ തുടര്‍ച്ചയായാണ് വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്