ഗുവാഹത്തി։ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം അസംബ്ലി തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ആയിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായിരുന്ന തരുണ്‍ ഗോഗോയാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്.
Also Read : 'കോണ്‍ഗ്രസിൽ അടിമുടി മാറ്റം വേണം'; ആവശ്യമുന്നയിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നവരുടെ പട്ടികയില്‍ രഞ്ജന്‍ ഗോഗോയുടെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ അദ്ദേഹത്തെ ബിജെപി അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിക്കുമെന്നാണ് താന്‍ സംശയിക്കുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.
മുൻ സിജെഐക്ക് രാജ്യസഭയിലേക്ക് പോകാൻ കഴിയുമെങ്കിൽ അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ അദ്ദേഹം സമ്മതിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം രാഷ്ട്രീയമാണ്, അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുള്ള രഞ്ജന്‍ ഗോഗോയുടെ കോടതി വിധിയോടെ ബിജെപി സംതൃപ്തരാണ്. പിന്നീട്, രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്നതിലൂടെ അദ്ദേഹം പടി പടിയായി രാഷ്ട്രീയത്തിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹം എന്തുകൊണ്ട് രാജ്യസഭാ അംഗത്വം നിരസിച്ചില്ല. അദ്ദേഹത്തിന് മനുഷ്യാവകാശ കമ്മീഷന്റെയോ അല്ലെങ്കില്‍ മറ്റൊരു സംഘടനയുടേയോ തലപ്പത്ത് എളുപ്പത്തില്‍ എത്താൻ സാധിക്കുമായിരുന്നു. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് രാജ്യസഭാ എംപി സ്ഥാനം സ്വീകരിച്ചത് എന്നും തരുണ്‍ ഗോഗോയ് പറഞ്ഞു.
Also Read : ഇന്ത്യയിൽ 30 ലക്ഷം കടന്ന് രോഗികള്‍։ 24 മണിക്കൂറിനിടെ 69,239 കേസുകള്‍
അതേസമയം, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ ഉണ്ടാകില്ലെന്നും മുൻ മുഖ്യമന്ത്രി കൂടിയായ തരുണ്‍ വ്യക്തമാക്കുന്നു. ബിജെപിയെ പുറത്താക്കുന്നതിന് വേണ്ടി എഐയുഡിഎഎഫ്, ഇടത് പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : 'കോണ്‍ഗ്രസിൽ അടിമുടി മാറ്റം വേണം'; ആവശ്യമുന്നയിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നവരുടെ പട്ടികയില്‍ രഞ്ജന്‍ ഗോഗോയുടെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ അദ്ദേഹത്തെ ബിജെപി അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിക്കുമെന്നാണ് താന്‍ സംശയിക്കുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.
മുൻ സിജെഐക്ക് രാജ്യസഭയിലേക്ക് പോകാൻ കഴിയുമെങ്കിൽ അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ അദ്ദേഹം സമ്മതിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം രാഷ്ട്രീയമാണ്, അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുള്ള രഞ്ജന്‍ ഗോഗോയുടെ കോടതി വിധിയോടെ ബിജെപി സംതൃപ്തരാണ്. പിന്നീട്, രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുന്നതിലൂടെ അദ്ദേഹം പടി പടിയായി രാഷ്ട്രീയത്തിലേക്ക് എത്തുകയും ചെയ്തു. അദ്ദേഹം എന്തുകൊണ്ട് രാജ്യസഭാ അംഗത്വം നിരസിച്ചില്ല. അദ്ദേഹത്തിന് മനുഷ്യാവകാശ കമ്മീഷന്റെയോ അല്ലെങ്കില്‍ മറ്റൊരു സംഘടനയുടേയോ തലപ്പത്ത് എളുപ്പത്തില്‍ എത്താൻ സാധിക്കുമായിരുന്നു. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് രാജ്യസഭാ എംപി സ്ഥാനം സ്വീകരിച്ചത് എന്നും തരുണ്‍ ഗോഗോയ് പറഞ്ഞു.
Also Read : ഇന്ത്യയിൽ 30 ലക്ഷം കടന്ന് രോഗികള്‍։ 24 മണിക്കൂറിനിടെ 69,239 കേസുകള്‍
അതേസമയം, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ ഉണ്ടാകില്ലെന്നും മുൻ മുഖ്യമന്ത്രി കൂടിയായ തരുണ്‍ വ്യക്തമാക്കുന്നു. ബിജെപിയെ പുറത്താക്കുന്നതിന് വേണ്ടി എഐയുഡിഎഎഫ്, ഇടത് പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.