ആപ്പ്ജില്ല

സ്‌ത്രീവിരുദ്ധ പരാമർശം; ജസ്‌റ്റിസ് കർണനെ ചെന്നൈ പോലീസ് അറസ്‌റ്റ് ചെയ്‌തു

ചെന്നൈ പൊലീസാണ് മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി സിഎസ് കർണൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കർണൻ നടത്തിയ ആരോപണങ്ങൾ അത്യന്തം അപകീർത്തികരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു

Samayam Malayalam 2 Dec 2020, 5:38 pm
ചെന്നൈ: മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി സിഎസ് കർണൻ അറസ്‌റ്റിൽ. വനിതാ ജഡ്‌ജിമാർക്കും ജഡ്‌ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് അറസ്‌റ്റ്. ബുധനാഴ്‌ച ചെന്നൈയിൽ വെച്ചാണ് അറസ്‌റ്റ്. ചെന്നൈ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്.
Samayam Malayalam സിഎസ് കർണൻ. Photo: TOI
സിഎസ് കർണൻ. Photo: TOI


Also Read: പൂജാരി അർധനഗ്നനായി നിൽക്കുമ്പോൾ ഭക്തർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നതെന്തിന്? തൃപ്തി ദേശായി

ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്‌ജിമാർ മുൻ ജഡ്‌ജിമാർ തുടങ്ങിയവർക്കെതിരെയാണ് കർണൻ ആരോപണങ്ങളുയുർത്തിയത്. കർണൻ നടത്തിയ ആരോപണങ്ങൾ അത്യന്തം അപകീർത്തികരമാണെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഭരണഘടനാപരമായ ഉയർന്ന സ്ഥാനം വഹിച്ചയാൾ ഇത്തരത്തിൽ തരം താഴുന്നത് നിർഭാഗ്യകരമാണ്. കോടതിയിലെ വനിതാ ജീവനക്കാർക്കും വനിതാ അഭിഭാഷകർക്കും എതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഗുരുതരമായ കുറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വിവാദ വീഡിയോ സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച കോടതി കേസ് ഡിസംബർ ആറിന് കേൾക്കുമെന്നും വ്യക്തമാക്കി.

Also Read: രാഹുൽ ഗാന്ധിക്കെതിരെ വീഡിയോയുമായി ബിജെപി ഐടി സെൽ മേധാവി; കൃത്രിമമെന്ന് ട്വിറ്റർ

മോശം പരാമർശം നടത്തിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ കർണൻ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ വീഡിയോകൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വീഡിയോയുടെ പേരിൽ ചെന്നൈ സിറ്റി സൈബർ പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അഭിഭാഷകയായ എസ് ദേവികയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്